മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം പെരുവഴിയില്‍

മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം ദുരിതത്തില്‍. വൈറ്റില പവര്‍ഹൌസിന് സമീപം നാലു സെന്റ് ഭൂമിയില്‍ താമസിച്ചിരുന്ന സഹോദരികളായ സുലേഖ, കുമാരി, സരള എന്നിവരുടെ കുടുംബങ്ങളാണ് പെരുവഴിയിലായത്. മൂവരുടെയും കുടുംബാംഗങ്ങളടക്കം 13 പേരാണ് ഈ നാലു സെന്റിലെ കൊച്ചുവീട്ടില്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇവരെ കുടിയൊഴിപ്പിച്ചത്. 50 വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന ഇവരുടെ വീടിരുന്ന സ്ഥലത്തിന് പട്ടയമില്ലായിരുന്നു. എങ്കിലും ആറ് മാസത്തിനകം പുനരധിവസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. ആറ് മാസം വാടകവീട്ടില്‍ കഴിയാനായി 55,000 രൂപയും ജില്ലാ കലക്ടര്‍ നല്‍കി. സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാലു സെന്റ് ഭൂമി ഇവര്‍ക്ക് കണ്ടെത്തി നല്‍കാന്‍ തഹസില്‍ദാരെയും, വില്ലേജ് ഓഫീസറേയും കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ അത് നടന്നില്ല.

ഇവരുടെ ഭൂമി പദ്ധതിക്കായി വേണ്ടിവന്നില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ നിര്‍മാണസമയത്ത് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഈ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു. കെഎസ്ഇബി 11 കെവി ലൈനും സ്ഥാപിച്ചു. വൈറ്റില-പേട്ട റോഡ് ഉയര്‍ത്തി ടാറ് ചെയ്തതോടെ വീട് വെള്ളക്കെട്ടിലായി. വെള്ളക്കെട്ടിലായ വീട് മെട്രോ തൂണിന്റെ പൈലിങ് സമയത്ത് ഇടിഞ്ഞുവീഴുകയും ചെയ്തു.
ഇതോടെ വീട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയും മങ്ങി. കൂലിവേലചെയ്ത് കിട്ടുന്ന പണം വാടകയായി കൊടുക്കേണ്ട സ്ഥിതിയിലാണിപ്പോള്‍ ഈ കുടുംബാംഗങ്ങള്‍. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ വീട് വയ്ക്കാന്‍വേണ്ട തുക നല്‍കാമെന്ന് ഗാന ഗന്ധര്‍വന്‍ യേശുദാസ് പറഞ്ഞിരുന്നു. ഇതും പാഴാകുന്ന സ്ഥിതിയാണ്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”