മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം പെരുവഴിയില്‍

മെട്രോ റെയിലിനായി കുടിയൊഴിപ്പിച്ച നിര്‍ധനകുടുംബം ദുരിതത്തില്‍. വൈറ്റില പവര്‍ഹൌസിന് സമീപം നാലു സെന്റ് ഭൂമിയില്‍ താമസിച്ചിരുന്ന സഹോദരികളായ സുലേഖ, കുമാരി, സരള എന്നിവരുടെ കുടുംബങ്ങളാണ് പെരുവഴിയിലായത്. മൂവരുടെയും കുടുംബാംഗങ്ങളടക്കം 13 പേരാണ് ഈ നാലു സെന്റിലെ കൊച്ചുവീട്ടില്‍ താമസിച്ചിരുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇവരെ കുടിയൊഴിപ്പിച്ചത്. 50 വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന ഇവരുടെ വീടിരുന്ന സ്ഥലത്തിന് പട്ടയമില്ലായിരുന്നു. എങ്കിലും ആറ് മാസത്തിനകം പുനരധിവസിപ്പിക്കുമെന്നായിരുന്നു വാഗ്ദാനം. ആറ് മാസം വാടകവീട്ടില്‍ കഴിയാനായി 55,000 രൂപയും ജില്ലാ കലക്ടര്‍ നല്‍കി. സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാലു സെന്റ് ഭൂമി ഇവര്‍ക്ക് കണ്ടെത്തി നല്‍കാന്‍ തഹസില്‍ദാരെയും, വില്ലേജ് ഓഫീസറേയും കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ അത് നടന്നില്ല.

ഇവരുടെ ഭൂമി പദ്ധതിക്കായി വേണ്ടിവന്നില്ലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ നിര്‍മാണസമയത്ത് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഈ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു. കെഎസ്ഇബി 11 കെവി ലൈനും സ്ഥാപിച്ചു. വൈറ്റില-പേട്ട റോഡ് ഉയര്‍ത്തി ടാറ് ചെയ്തതോടെ വീട് വെള്ളക്കെട്ടിലായി. വെള്ളക്കെട്ടിലായ വീട് മെട്രോ തൂണിന്റെ പൈലിങ് സമയത്ത് ഇടിഞ്ഞുവീഴുകയും ചെയ്തു.
ഇതോടെ വീട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയും മങ്ങി. കൂലിവേലചെയ്ത് കിട്ടുന്ന പണം വാടകയായി കൊടുക്കേണ്ട സ്ഥിതിയിലാണിപ്പോള്‍ ഈ കുടുംബാംഗങ്ങള്‍. സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ വീട് വയ്ക്കാന്‍വേണ്ട തുക നല്‍കാമെന്ന് ഗാന ഗന്ധര്‍വന്‍ യേശുദാസ് പറഞ്ഞിരുന്നു. ഇതും പാഴാകുന്ന സ്ഥിതിയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ