എല്ലാം മാത്യുവിന്റെ അറിവോടെ; ഓരോ ഘട്ടത്തിലും മാത്യുവുമായി ആലോചിച്ചാണ് മുന്നോട്ടു പോയതെന്നും ജോളി

കൂടത്തായിയിലെ കൊലപാതകങ്ങളെല്ലാം മാത്യുവിന്റെ കൂടി അറിവോടെയെന്ന് ജോളിയുടെ മൊഴി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധുവും കുടുംബസുഹൃത്തുമാണ് എം.എസ് മാത്യു. ഇയാള്‍ ജൂവലറി ജീവനക്കാരനാണ്. സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറാണ് മാത്യുവിന് സയനൈഡ് നല്‍കിയിരുന്നത്.

എല്ലാക്കാര്യങ്ങളും മാത്യുവുമായി പങ്കു വെച്ചിരുന്നുവെന്നും ഇയാളുമായി ആലോചിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

പൊലീസ് കസ്റ്റഡിയിലാകുന്നതിന് തലേദിവസവും മാത്യുവുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് മാത്യു പറഞ്ഞിരുന്നെന്നും ജോളി മൊഴിയില്‍ പറയുന്നു. എന്നാല്‍ ജോളിയുടെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും.

ജോളിയുടെ മൊഴിയുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ നിലവില്‍ റിമാന്‍ഡിലുള്ള മാത്യുവിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. കൊലപാതകങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ തന്നെ കൂടാതെ അറിയാവുന്ന ആളാണ് മാത്യുവാണെന്നാണ് ജോളിയുടെ മൊഴി.

Latest Stories

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ