എല്ലാം മാത്യുവിന്റെ അറിവോടെ; ഓരോ ഘട്ടത്തിലും മാത്യുവുമായി ആലോചിച്ചാണ് മുന്നോട്ടു പോയതെന്നും ജോളി

കൂടത്തായിയിലെ കൊലപാതകങ്ങളെല്ലാം മാത്യുവിന്റെ കൂടി അറിവോടെയെന്ന് ജോളിയുടെ മൊഴി. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധുവും കുടുംബസുഹൃത്തുമാണ് എം.എസ് മാത്യു. ഇയാള്‍ ജൂവലറി ജീവനക്കാരനാണ്. സ്വര്‍ണപ്പണിക്കാരനായ പ്രജികുമാറാണ് മാത്യുവിന് സയനൈഡ് നല്‍കിയിരുന്നത്.

എല്ലാക്കാര്യങ്ങളും മാത്യുവുമായി പങ്കു വെച്ചിരുന്നുവെന്നും ഇയാളുമായി ആലോചിച്ചാണ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി.

പൊലീസ് കസ്റ്റഡിയിലാകുന്നതിന് തലേദിവസവും മാത്യുവുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവുമില്ലെന്ന് മാത്യു പറഞ്ഞിരുന്നെന്നും ജോളി മൊഴിയില്‍ പറയുന്നു. എന്നാല്‍ ജോളിയുടെ മൊഴി എത്രത്തോളം വിശ്വസനീയമാണെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തും.

ജോളിയുടെ മൊഴിയുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ നിലവില്‍ റിമാന്‍ഡിലുള്ള മാത്യുവിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ട്. കൊലപാതകങ്ങളെ കുറിച്ചുള്ള വിശദാംശങ്ങള്‍ തന്നെ കൂടാതെ അറിയാവുന്ന ആളാണ് മാത്യുവാണെന്നാണ് ജോളിയുടെ മൊഴി.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും