പൊതുവേദിയില്‍ മന്ത്രി സുധാകരന്‍ ചൂടായി; ചിഞ്ചുറാണിക്കു പരാതി

അമ്പലപ്പുഴ: പൊതുവേദിയില്‍ കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണോടു മന്ത്രി ക്ഷുഭിതനായി. പരാതിയുമായി ചെയര്‍പഴ്സണ്‍ രംഗത്ത്. മന്ത്രി ജി. സുധാകരനാണ് സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണും സി.പി.ഐ. ദേശീയ കൗണ്‍സിലംഗവുമായ ജെ. ചിഞ്ചുറാണിയോടു ക്ഷുഭിതനായത്.

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഇന്നലെ കെ.കെ. കുഞ്ചു പിള്ള സ്മാരക സ്‌കൂളില്‍ ആശ്രയപദ്ധതിയില്‍പ്പെടുത്തി സംഘടിപ്പിച്ച കോഴിക്കുഞ്ഞ് വിതരണ വേദിയിലായിരുന്നു സംഭവം. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ സ്വാഗതമാശംസിക്കുന്നതിനിടെ ചെയര്‍പഴ്സണോട് മന്ത്രി പരിപാടിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ പക്കലുണ്ടെന്ന മറുപടിയാണ് മന്ത്രിയെ പ്രകോപിതനാക്കിയത്.

ഉദ്യോഗസ്ഥയായ ചിഞ്ചു റാണിക്ക് ചടങ്ങില്‍ അധ്യക്ഷയാകാന്‍ അവകാശമില്ലെന്നു മന്ത്രി പറഞ്ഞു. താന്‍ ഉദ്യോഗസ്ഥയല്ലെന്നും കോര്‍പ്പറേഷന്‍ ചെയര്‍പഴ്സണാണെന്നും ചിഞ്ചുറാണി പറഞ്ഞു. പിന്നീട് ഏറെ നേരം ഇരുവരും തമ്മില്‍ വാഗ്വാദം നടന്നു. അതിനുശേഷം മന്ത്രി വേദിവിട്ട് ഔദ്യോഗികവാഹനത്തിനടുത്തെത്തി.

ഇതിനിടെ, ജനപ്രതിനിധികളും മറ്റുള്ളവരും ഇടപെട്ടതോടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തയാറായി മന്ത്രി തിരികെയെത്തി. വേദിയില്‍ കയറാതെ താഴെ നിന്ന് മൈക്കിലൂടെയും മന്ത്രി വിമര്‍ശനം നടത്തി. പരിപാടിയെപ്പറ്റി വകുപ്പ് തന്നെ അറിയിച്ചിരുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെയും മന്ത്രി വിമര്‍ശിച്ചു. തുടര്‍ന്നു പരിപാടി ഉദ്ഘാടനം ചെയ്തശേഷം മന്ത്രി മടങ്ങി.
തൊട്ടു പുറകെ സി.പി.ഐ. നേതാക്കള്‍ക്കൊപ്പം ചിഞ്ചുറാണിയും വേദിവിട്ടു. സംഭവം സംബന്ധിച്ച് വകുപ്പ് മന്ത്രി കെ. രാജു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കു ചിഞ്ചുറാണി പരാതി നല്‍കുമെന്നു സി.പി.ഐ. നേതൃത്വം വ്യക്തമാക്കി. സംഭവത്തില്‍ സി.പി.ഐയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക