വിദ്വേഷപ്രസംഗം: ഫെയ്സ്ബുക്കിനും ട്വിറ്ററിനും യൂറോപ്യന്‍ യൂണിയന്‍റെ അവസാന താക്കീത്

വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന താക്കീതുമായി യൂറോപ്യന്‍ യൂണിയന്‍. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ അടക്കമുള്ള എല്ലാ സോഷ്യല്‍ മീഡിയപ്ലാറ്റ്ഫോമുകള്‍ക്കും താക്കീത് നല്‍കിയിട്ടുണ്ട്.

പെട്ടെന്ന് ഇക്കാര്യത്തില്‍ പ്രതികരണം സ്വീകരിക്കുന്ന കാര്യത്തില്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇപ്പോഴും പരാജയപ്പെടുന്നതായി യൂറോപ്യന്‍ യൂണിയന്‍റെ ഉന്നതസ്ഥാപനമായ യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന് നിര്‍ദേശം നല്‍കും.

വര്‍ഗീയത വളര്‍ത്തുന്നതും അക്രമപരത നിറഞ്ഞു നില്‍ക്കുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രിക്കുന്നതിനായുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉറപ്പു നല്‍കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ 24 മണിക്കൂറില്‍ തീരുമാനം ഉണ്ടാക്കുമെന്ന് 2016 മെയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ തീരുമാനമറിയിച്ചത്.

എന്നാല്‍ ഇത്തരത്തിലുള്ള 28% കേസുകളിലും ഇവ നീക്കം ചെയ്യാന്‍ തന്നെ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നതായാണ് കാണുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥ മരിയ ഗബ്രിയേല്‍ പറഞ്ഞു. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും അവര്‍ അറിയിച്ചു.

ഈ വര്‍ഷം തുടക്കത്തില്‍ ഗൂഗിളിന് 2.8 ബില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കും മുന്‍പേ തന്നെ ജര്‍മ്മനി, യു.കെ മുതലായ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചുകഴിഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”