അഗ്‌നിജ്വാലകളില്‍ ജനിച്ച സ്വാതന്ത്ര്യം

നേപ്പാളിന്റെ മലനിരകളില്‍ ഒരിക്കല്‍ യാത്രക്കാരുടെ സ്വപ്നങ്ങളും ഹിപ്പികളുടെ ഗിറ്റാറിന്റെയും ഓര്‍മ്മകളും മുഴങ്ങിക്കൊണ്ടിരുന്നു. ധമേലിന്റെ കഫേകളില്‍ ലോകത്തിന്റെ വടക്കും തെക്കും ചേര്‍ന്നിരുന്ന കാലം ഏറെ പഴയ കഥയായി മാറി. ഇന്നിവിടെ തെരുവുകളില്‍ മുഴങ്ങുന്നത് ചെറുപ്പക്കാരുടെ കോപത്തിന്റെ ഇടിമുഴക്കവും, കൊട്ടാരങ്ങളില്‍ നിന്നുയരുന്നത് തീയുടെ ചുവപ്പു പടലവുമാണ്. സോഷ്യല്‍ മീഡിയയുടെ ബ്ലാക്ക്ഔട്ട് കൊണ്ട് ജനങ്ങളുടെ ശ്വാസം മുട്ടിച്ച അധികാരം കരുതിയത്‌നെറ്റ്വര്‍ക്കുകള്‍ തുറക്കാതിരുന്നാല്‍ എല്ലാം ശാന്തമാകുമെന്നാണ്. പക്ഷേ അവര്‍ തെറ്റി. കാരണം, സോഷ്യല്‍ മീഡിയ നിരോധനം ഒരു തലമുറയുടെ ഹൃദയത്തില്‍ വെച്ചിട്ടിരുന്ന തീപ്പൊരി മാത്രമായിരുന്നു; അത് നീക്കം ചെയ്തപ്പോള്‍ തീ പൊട്ടിത്തെറിച്ചു, നഗരം മുഴുവന്‍ ചുട്ടെരിച്ച് കൊണ്ടിരിക്കുന്നതും, അധികാരത്തിന്റെ മുഖംമൂടി പൊള്ളിച്ചെറിഞ്ഞുകൊണ്ടിരിക്കുന്നതുമാണ്.

ജനങ്ങള്‍ ഒരിക്കല്‍ രാജാവിന്റെ കാലത്ത് പോലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു വിപ്ലവം. രാജഭരണം വീണു ജനാധിപത്യത്തിന്റെ വാതിലുകള്‍ തുറന്നപ്പോള്‍, അവര്‍ കരുതിയത് ഒരു പുതു പിറവി വരികയാണ്ന്ന്. എന്നാല്‍ അത് മായികമായിരുന്നു. അധികാരികളായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍, ജനങ്ങള്‍ക്ക് വേണ്ടി പോരാടിയവരുടെ കുട്ടികളും, പട്ടിണിയുടെ തീയില്‍ പൊള്ളുന്നവരുടെ വോട്ട് വാങ്ങിയവരും എല്ലാം ഒരുമിച്ചു മാറി പോയി കൊള്ളക്കാരായിത്തീര്‍ന്നു. പ്രചണ്ഡിന്റെ കഥ അതിന്റെ മുഖ്യ ഉദാഹരണം. മാവോയുടെ സായുധ യുദ്ധത്തിന്റെ നായകന്‍, ഇന്നലെ ജനങ്ങള്‍ ആരാധിച്ചിരുന്ന ആള്‍, ഇന്ന് കൊട്ടാരങ്ങളിലെ ആഡംബരത്തിന്റെ ചിഹ്നമായി മാറി. പതിനഞ്ചു മുറിയുള്ള കൊട്ടാരം, ചുരുട്ടിന്റെ പുക, സിംഗിള്‍ മാള്‍ട്ടിന്റെ ഗന്ധം, വിലകൂടിയ SUVകളുടെ കൊലാഹലം ‘ഒപ്പം അവന്റെ മകന്‍, ക്ലബ്ബുകളില്‍ തിളങ്ങുന്ന രാത്രികളുടെ യുവരാജാവ്. ജനങ്ങള്‍ നോക്കി നിന്നു, വര്‍ഷങ്ങളോളം സഹിച്ചു, അവസരം കിട്ടിയപ്പോള്‍ അവനെതിരെയും കൊടുത്തു.

പക്ഷേ, തീ പൊള്ളിച്ച ജനങ്ങളുടെ കോപം അതിനേക്കാള്‍ ശക്തമായിരുന്നു. മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാര്‍, സ്വന്തം വീട്ടില്‍ സമരക്കാരുടെ തീയില്‍ പൊള്ളി
മരിച്ചു. ജനങ്ങള്‍ അവരുടെ വീടുകള്‍ മാത്രം കത്തിച്ചില്ല, അവര്‍ അടിച്ചുമാറ്റിയത് രാഷ്ട്രീയത്തിന്റെ അനാവരണം. ചിത്രകാറിന്റെ മരണം ഒരു കുടുംബത്തിന്റെ നഷ്ടമല്ല, അത് മുഴുവന്‍ രാഷ്ട്രത്തിന്റെ പരാജയമായിരുന്നു.കാരണം ജനങ്ങള്‍ ഭരണത്തെ ഇനി മനുഷ്യ മുഖമുള്ള ശത്രുവായി പോലും കാണുന്നില്ല, അത് കൊള്ളയിടുന്ന ദൈവികമായി ഉയര്‍ന്നിരിക്കുന്ന ഒരു ഭീകരനെപ്പോലെ മാത്രമാണ്.

തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ തെരുവുകളില്‍ ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡല്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ലോകം കണ്ടു. ധനവകുപ്പിന്റെ ഉടമസ്ഥന്‍, രാജ്യത്തിന്റെ ധനസമ്പത്ത് കൈവശം വെച്ചിരുന്ന ആള്‍, തന്റെ ജീവന്‍ രക്ഷിക്കാനായി പാവപ്പെട്ടവരുടെ ഇടയിലൂടെ, ചവിട്ടിക്കളയപ്പെട്ട നിലയില്‍ ഓടുകയായിരുന്നു. ഒരാള്‍ അവനെ പിടിച്ചു വീഴ്ത്തി, മറ്റൊരാള്‍ ചവിട്ടി, കുറച്ചുപേര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ ആ വീഡിയോ ജനങ്ങളുടെ മനസ്സില്‍ തെളിഞ്ഞിരുന്നത് മറ്റൊന്നായിരുന്നു.”കാലം മാറി, രാജാക്കന്മാരെപ്പോലും തെരുവുകളില്‍ വലിച്ചിഴക്കാം.”

ഇതു വെറും പ്രതിഷേധമല്ല, ഇതു ചരിത്രത്തിന്റെ തിരിമറിവാണ്. സുപ്രീംകോടതിയുടെ മന്ദിരവും പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ വസതിയും കത്തിയപ്പോള്‍, അത് കെട്ടിടങ്ങള്‍ മാത്രം അല്ല, ജനങ്ങളുടെ സഹനത്തിന്റെ അവസാനത്തെ തുണിയും പൊള്ളുകയായിരുന്നു. മന്ത്രിമാരുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടപ്പോള്‍, അതു വെറും കൊള്ളയല്ല, അവരുടെ അനന്തമായ കൊള്ളയുടെ മറുപടി ആയിരുന്നു.

ഇതുവരെ 22 പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. തെരുവുകളില്‍ വെടിവയ്പ്പുകള്‍, രക്തക്കുളങ്ങള്‍, നിലവിളികള്‍ എല്ലാം ചേര്‍ന്നൊരു വിപ്ലവഗീതം. എന്നാല്‍ ജനങ്ങള്‍ പിന്‍മാറിയില്ല. അവര്‍ക്ക് അറിയാം, ഇപ്പോള്‍ പിന്‍മാറുന്നത് വീണ്ടും അടിമത്തത്തിലേക്കാണ്.

മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദിയൂബയും ഭാര്യയും ഇന്നത്തെ വിദേശകാര്യമന്ത്രി അര്‍ജു റാണ ദിയൂബയും-സ്വന്തം വീട്ടില്‍ നിന്ന് പിടിക്കപ്പെട്ട് മര്‍ദ്ദിക്കപ്പെട്ടു. ജനങ്ങള്‍ക്കിപ്പോള്‍ നേതാക്കള്‍ മനുഷ്യരല്ല, അവര്‍ പിശാചുകളാണ്. ഒരിക്കല്‍ വോട്ട് ചോദിച്ചവരെ, ഇപ്പോള്‍ അവര്‍ തെരുവുകളില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നു.

അവസാനം പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയും, പ്രസിഡന്റ് രാംചന്ദ്ര പൗഡലും രാജിവച്ചു. പല മന്ത്രിമാരും ഒഴിഞ്ഞോടി. ചിലര്‍ അതിര്‍ത്തി കടന്നു ഇന്ത്യയിലെ സുഹൃത്തുക്കളുടെ വീട്ടില്‍ ഒളിച്ചിരിക്കാമെന്ന് അഭ്യൂഹം. ചിലര്‍ ദുബായിലേക്ക് കടക്കാമെന്നു കേള്‍ക്കുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണുകളില്‍ അത് എല്ലാം നിരര്‍ത്ഥകമാണ്. ജനങ്ങള്‍ പറയുന്നത് വ്യക്തം. പാര്‍ലമെന്റ് പിരിച്ചുവിടണം, കൊലപാതകം നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണം, ഇടക്കാല സര്‍ക്കാര്‍ വേണം, പൊതുതിരഞ്ഞെടുപ്പ് വേണം.

സൈന്യം ജനങ്ങളോട് ശാന്തരാകണമെന്ന് ആവശ്യപ്പെട്ടു, എന്നാല്‍ ജനങ്ങള്‍ക്കിപ്പോള്‍ അതൊന്നും കേള്‍ക്കാനില്ല. അവര്‍ക്ക് മനസ്സിലായി സൈന്യവും അധികാരത്തിന്റെ ഭാഗമാണ്. ഒരിക്കല്‍ രാജാവിന്റെ പേരില്‍ ചവിട്ടിയിരുന്ന ചെരുപ്പുകള്‍, ഇന്നത് കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ പേരില്‍ ചവിട്ടുന്നു.

ഇതെല്ലാം ഒരു തലമുറയുടെ വിപ്ലവമാണ്. Gen Z-ഇന്റര്‍നെറ്റിന്റെ കുട്ടികള്‍, സോഷ്യല്‍ മീഡിയയുടെ മക്കള്‍. അവര്‍ക്കാണ് ജീവിതമെന്നത് മറ്റൊരു ലോകവുമായി ബന്ധിപ്പിക്കുന്ന സ്‌ക്രീനുകളില്‍ നിന്നു മാത്രമല്ലെന്ന് തിരിച്ചറിഞ്ഞത്. അവര്‍ കരുതി, ”ഞങ്ങളുടെ ശബ്ദം തടയാന്‍ പറ്റില്ല.” Facebook, TikTok, Instagram-all അടച്ചിട്ടപ്പോള്‍ അവര്‍ തെരുവുകളിലേക്ക് ഇറങ്ങി. അത് ഡിജിറ്റല്‍ സ്‌പേസില്‍ നിന്നുള്ള ഒരു ട്രാന്‍സ്ലേഷന്‍ ആയിരുന്നു-വര്‍ച്വല്‍ ക്രോധം തെരുവുകളില്‍ യാഥാര്‍ത്ഥ്യമായി പൊട്ടിത്തെറിച്ചു.

ഇതു നേപ്പാളിന്റെ കഥ മാത്രം അല്ല, ലോകത്തിന്റെ കഥ കൂടിയാണ്. ഇന്‍ഡോനേഷ്യയിലെ ജനങ്ങള്‍ വീടും ജോലിയും നഷ്ടപ്പെട്ടു തെരുവില്‍ പൊട്ടിത്തെറിച്ചതും, സൗത്ത് ആഫ്രിക്കയിലെ മാവോയിസ്റ്റ് സൈനികര്‍ കുറ്റവാളികളായി മാറിയതും, അറബ് സ്പ്രിംഗിന്റെ തെരുവുകളിലെ ജ്വാലകളും-all ഇവിടുത്തെ തീയില്‍ വീണ്ടും തെളിഞ്ഞു.

ജനങ്ങള്‍ക്കിപ്പോള്‍ അറിയാം. ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന കൊള്ള, രാജഭരണത്തിന്റെ അടിമത്തത്തില്‍ക്കാള്‍ മോശമാണ്. അവര്‍ കണ്ടു കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കുട്ടികള്‍ രാജകുമാരന്മാരായി, മന്ത്രിമാരുടെ വീടുകള്‍ കൊട്ടാരങ്ങളായി, അവരുടെ ജീവിതം വിദേശ യാത്രകളായി. അതേസമയം സാധാരണക്കാരന്‍ പട്ടിണിയില്‍, രോഗത്തില്‍, കുടിയേറ്റത്തില്‍. ഒരു തലമുറയ്ക്കിപ്പോള്‍ പറയാനുണ്ട് ”മതി, ഇനി വേണ്ട.”

ഈ തീപ്പൊരി ഒരിക്കല്‍ കത്തിച്ചാല്‍, അത് എളുപ്പത്തില്‍ അണയില്ല. അത് വിപ്ലവത്തിന്റെ തീയാണ്. കൊട്ടാരങ്ങള്‍ കത്തുമ്പോള്‍ ജനങ്ങളുടെ കണ്ണുകളില്‍ പ്രത്യക്ഷപ്പെടുന്നത് പുതിയൊരു പ്രഭാതമാണ്. അതിന്റെ രൂപം എന്തായിരിക്കുമെന്ന് ആരും അറിയുന്നില്ല. പുതിയ ഒരു ജനാധിപത്യമോ, മറ്റൊരു അടിമത്തമോ. പക്ഷേ ജനങ്ങളുടെ സ്വപ്നം അതിനേക്കാള്‍ വലിയതാണ് ”സ്വാതന്ത്ര്യം.”

നേപ്പാള്‍ ഇന്ന് ഒരു മുന്നറിയിപ്പാണ്. അധികാരം കൈവശം വച്ചവര്‍ കരുതേണ്ടത്, ജനങ്ങള്‍ എല്ലാകാലവും മിണ്ടാതിരിക്കില്ലെന്നു. കൊള്ളയും അഴിമതിയും, കൊലപാതകവും അടിച്ചമര്‍ത്തലും-all ഒടുവില്‍ ജനങ്ങളുടെ രോഷത്തിന്റെ തീയില്‍ ചുട്ടുപോകും. സോഷ്യല്‍ മീഡിയ അടച്ചുപൂട്ടാമെങ്കിലും, ജനങ്ങളുടെ ഹൃദയം അടച്ചുപൂട്ടാനാവില്ല.

ഇന്ന് മലനിരകളില്‍ മുഴങ്ങുന്നത് ഗിറ്റാറിന്റെ സ്വരം അല്ല, ജനങ്ങളുടെ മുദ്രാവാക്യങ്ങളാണ്. ഇന്ന് ധമേലിന്റെ കഫേകളില്‍ നടക്കുന്ന കഥകള്‍ വിനോദസഞ്ചാരത്തിന്റെ കവിതയല്ല, വിപ്ലവത്തിന്റെ രക്തഗന്ധമാണ്. ഇന്നത്തെ നേപ്പാള്‍, ലോകത്തിന് ഒരു കണ്ണാടിയാണ്-‘അധികാരം ജനങ്ങളെ മറന്നാല്‍, ജനങ്ങള്‍ അധികാരത്തെ കത്തിച്ചുകളയും.”

അഗ്‌നിജ്വാലകളില്‍ ജനിച്ച സ്വാതന്ത്ര്യം, ഇപ്പോള്‍ മലനിരകളുടെ മഞ്ഞിലും ജനങ്ങളുടെ കണ്ണുനീരും ചേര്‍ന്ന്, ചരിത്രത്തിന്റെ പുതിയൊരു കവിതയെഴുതുന്നു. അത് തീര്‍ച്ചയായും വേദനയുടെ കവിതയാണ്, രക്തത്തിന്റെ കവിതയാണ്. എന്നാല്‍ അതിന്റെ അവസാനം ഒരുവിധം പ്രതീക്ഷയുടെ സൂര്യോദയമായിരിക്കും.

മിനി മോഹന്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ