മസ്തിഷ്‌കജ്വരം: കേരളത്തിന്റെ ആരോഗ്യ മോഡലും ഭരണത്തിന്റെ പൊള്ളയായ മുഖാവരണം

കേരളത്തിന്റെ ആരോഗ്യ മോഡല്‍ ഇനി ഒരു അഭിമാനഗാഥയായി പറയാനാവില്ല; അത് ഒരു പൊള്ളയായ മുദ്രാവാക്യം മാത്രമാണ്. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളില്‍ അഞ്ചു പേര്‍ മസ്തിഷ്‌കജ്വരത്തിന്റെ ഇരയായി മരിച്ചുകഴിഞ്ഞു. 2023-ല്‍ രണ്ട് മരണങ്ങള്‍ മാത്രമായിരുന്നിടത്ത്, 2024-ല്‍ 36 കേസുകളും ഒന്‍പത് മരണങ്ങളും. 2025-ല്‍ വെറും ഒരു മാസത്തിനുള്ളില്‍ അഞ്ച് മരണംഇത് സാധാരണ രോഗവ്യാപനമല്ല, ഭരണത്തിന്റെ പരാജയത്തിന്റെ തുറന്ന തെളിവാണ്.

ലോകാരോഗ്യ സംഘടനയുടെ 2025-ലെ Guidelines for Drinking-Water Quality പറയുന്നത് വ്യക്തമാണ്: രോഗവ്യാപനത്തിന്റെ പ്രധാന കാരണം കുടിവെള്ള വിതരണത്തിലെ വീഴ്ചകള്‍ തന്നെയാണ്. ചികിത്സയ്ക്ക് സാധ്യത കുറഞ്ഞതിനാല്‍ മുന്‍കരുതലാണ് ഏക പ്രതിരോധം. എന്നാല്‍ കേരളത്തില്‍ അതേ മുന്‍കരുതലുകള്‍ തന്നെയാണ് ഭരണസംവിധാനങ്ങള്‍ തന്നെ അവഗണിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഉയര്‍ന്ന ചൂടും അനിശ്ചിതമായ മഴയും ജലസ്രോതസ്സുകളില്‍ രോഗാണു വളര്‍ച്ചക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ ശാസ്ത്രീയമായ തയ്യാറെടുപ്പോ ദീര്‍ഘ ദര്‍ശിത്വമുള്ള നയങ്ങളോ സര്‍ക്കാരിനില്ല. മറിച്ച്, പഴയ അലക്ഷ്യവും അനാസ്ഥയും തന്നെയാണ് തുടരുന്നത്.

ഇവിടെ ഉത്തരവാദിത്വം വെട്ടിക്കളയാന്‍ പാടില്ല.

  • കേരള വാട്ടര്‍ അതോറിറ്റിസുരക്ഷിത കുടിവെള്ളം ഉറപ്പാക്കാത്തത് മനുഷ്യജീവനെ അപകടത്തിലാക്കുന്ന കുറ്റമാണ്.
  • ആരോഗ്യവകുപ്പ്‌രോഗനിരീക്ഷണത്തിലും മുന്നറിയിപ്പുകളിലും പരാജയപ്പെടുന്നത്, ജനങ്ങളുടെ ജീവനെ കളിയാക്കലാണ്.
  • പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ശുചിത്വ നിയന്ത്രണം കൈവിടുന്നത്, സമൂഹത്തോടുള്ള വഞ്ചനയാണ്.
  • സംസ്ഥാന സര്‍ക്കാര്‍സമന്വയം ഉറപ്പാക്കാതെ, ഉത്തരവാദിത്തം വകുപ്പുകള്‍ക്കിടയില്‍ വെട്ടിമാറ്റി ഒളിച്ചോടുന്നത് രാഷ്ട്രീയ കപട്യമാണ്.
  • കേന്ദ്ര സര്‍ക്കാര്‍കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ജലസുരക്ഷയും പൊതുജനാരോഗ്യവും ദേശീയ തലത്തില്‍ പരിഗണിക്കാതെയുള്ള അനാസ്ഥ സംസ്ഥാനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.

ഒരു മരണം പോലും ഭരണകൂടത്തിന് മുന്നറിയിപ്പാകേണ്ടതാണ്. എന്നാല്‍ അഞ്ചു മരണങ്ങള്‍ സംഭവിച്ചിട്ടും കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഉണരാനാകാത്തത് നിരപരാധികളുടെ രക്തത്തില്‍ മുദ്രകുത്തിയ ഉത്തരവാദിത്തക്കേടാണ്. സംസ്ഥാനത്ത് ഓരോ രോഗിയും മരണവും ഇനി ”ആരോഗ്യ മോഡല്‍” എന്നു വിളിക്കുന്ന അഭിമാനഗാഥയുടെ പൊള്ളയായ മുഖം മാത്രമേ വെളിപ്പെടുത്തുകയുള്ളു.

ജനങ്ങള്‍ക്കും സ്വന്തം ഉത്തരവാദിത്തമുണ്ട്‌ വീട് തലത്തില്‍ ജലസംഭരണി ശുചീകരണം, ക്ലോറിന്‍ ചേര്‍ത്ത വെള്ളം മാത്രം ഉപയോഗിക്കല്‍, ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടല്‍ നിര്‍ബന്ധമാണ്. പക്ഷേ വ്യക്തികളുടെ മുന്‍കരുതലുകള്‍ മാത്രം മതിയാവില്ല; ഭരണ സംവിധാനങ്ങള്‍ തന്നെ തകരാറിലായാല്‍ ജനങ്ങളുടെ പരിശ്രമങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ പോരാ.

ഇന്ന് കേരളം നേരിടുന്നത് ഒരു മെഡിക്കല്‍ പ്രശ്‌നമല്ല, ഭരണത്തിന്റെ, രാഷ്ട്രീയത്തിന്റെ, സാമൂഹിക ഉത്തരവാദിത്തത്തിന്റെ പരീക്ഷണമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ മുന്നില്‍ കാത്തിരിക്കുന്നതിനാല്‍, ഇന്നത്തെ അലക്ഷ്യം തുടരുകയാണെങ്കില്‍, കേരളത്തിന്റെ ആരോഗ്യ മോഡല്‍ ചരിത്രത്തിലെ ഒരു പൊള്ളയായ മുദ്രാവാക്യമാക്കി മാത്രമേ അവശേഷിക്കുകയുള്ളു.

ഓരോ മരണവും കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരാജയമാണ്. ഇനി ആവര്‍ത്തിച്ചാല്‍ അത് വെറും ആരോഗ്യപ്രശ്‌നമല്ല, ഭരണകൂടം ജനങ്ങളുടെ ജീവന്‍ വിറ്റഴിക്കുകയാണെന്ന് തുറന്നുപറയേണ്ടിവരും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ