വെങ്കലവെട്ടമേന്തി സിന്ധുവെത്തി; ഹൃദയത്താല്‍ സ്വാഗതമരുളി രാജ്യം

ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയ സൂപ്പര്‍ താരം പി.വി. സിന്ധു നാട്ടില്‍ തിരിച്ചെത്തി. ടോക്യോയിലെ മെഡല്‍ നേട്ടത്തോടെ ഒളിമ്പിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം സിന്ധു സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സില്‍ മെഡലെന്ന അപൂര്‍വ്വതയും സിന്ധുവിന് വന്നുചേര്‍ന്നു.

ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി എയര്‍പോര്‍ട്ടിലാണ് ഉച്ചയ്ക്കു ശേഷം സിന്ധു വിമാനമിറങ്ങിയത്. വിമാനത്താവള ജീവനക്കാര്‍ താരത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. മാസ്‌ക് ധരിച്ച് സന്തോഷവതിയായി സിന്ധു അവരെ അഭിവാദ്യം ചെയ്തു നടന്നുനീങ്ങി.

ഞാന്‍ എറെ സന്തോഷവതിയാണ്. എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഇത് ആവേശകരവും സന്തോഷമുള്ളതുമായ ഒരു ദിവസമാണ്- സിന്ധു പറഞ്ഞു.

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അജയ് സിംഘാനിയയും ഒഫീഷ്യല്‍സും സായിയുടെ പ്രതിനിധികളും ചേര്‍ന്നാണ് സിന്ധുവിനെ സ്വീകരിച്ചത്. സിന്ധുവിന്റെ കൊറിയന്‍ കോച്ച് പാര്‍ക്ക് തെ സാങ്ങിനും സിംഘാനിയ അഭിവാദ്യം അര്‍പ്പിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി