വനിതകളും സെമിയില്‍ തോറ്റു; ഹോക്കിയില്‍ ഇനി വെങ്കല മോഹം മാത്രം

ഒളിമ്പിക് ഹോക്കിയില്‍ പുരുഷ ടീമിനു പിന്നാലെ ഇന്ത്യന്‍ വനിതകളും സെമിയില്‍ തോറ്റു. അവസാന നാലില്‍ അര്‍ജന്റീനയാണ് ഇന്ത്യന്‍ പെണ്‍പടയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയത്. ടോക്യോയില്‍ ഇനി ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കല മെഡലിനായി കളത്തിലിറങ്ങാം. ഓഗസ്റ്റ് ആറിന് ബ്രിട്ടനുമായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.

കളിയുടെ രണ്ടാം മിനിറ്റില്‍ ലീഡെടുത്താണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. ഗുര്‍ജിത് കൗര്‍ ആ ഗോളിന് അവകാശിയായി. പിന്നീട് അര്‍ജന്റീന ഇന്ത്യന്‍ ഗോള്‍ മുഖത്ത് ആക്രമണം കടുപ്പിച്ചെങ്കിലും പ്രതിരോധം പിടിച്ചുനിന്നു. പക്ഷേ, 18-ാം മിനിറ്റില്‍ അര്‍ജന്റീന തിരിച്ചടിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ മരിയ ബാരിയോണ്‍ന്യൂവോ അവരെ ഒപ്പമെത്തിച്ചു (1-1).

മറുവശത്ത് ഇന്ത്യക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍റുകള്‍ മുതലാക്കാനായില്ല. അര്‍ജന്റീന ഇന്ത്യന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. 36-ാം മിനിറ്റില്‍ ബാരിയോണ്‍ന്യൂവോ പെനാല്‍റ്റി കോര്‍ണറിലൂടെ വീണ്ടും അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു (2-1)

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ