പരമാവധി അധ്വാനിച്ചിട്ടും അന്ന് 100ല്‍ വെറും മൂന്ന്: വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് നേരെ പന്തെറിഞ്ഞ് പിടിച്ച് നില്‍ക്കുക എന്നത് ബൗളര്‍മാര്‍ക്ക് അന്നും ഇന്നും വലിയ സമസ്യയാണ്. സ്പിന്നിനും ബൗണ്‍സിനും ടേണിനുമെല്ലാം മുന്നില്‍ പിടിച്ച് നില്‍ക്കുന്ന കോലിയെ വട്ടം കറക്കിയത് കണക്കാണ്. സ്‌കൂള്‍ കാലത്തെ വിശേഷങ്ങളാണ് ഒരു അഭിമുഖത്തില്‍ കോലി തുറന്ന് പറഞ്ഞിരിക്കുന്നത്.

പത്താം ക്ലാസില്‍ കണക്ക് പാസാവാന്‍ എടുത്ത അധ്വാനമൊന്നും ക്രിക്കറ്റില്‍ താന്‍ എടുത്തില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോലി. നൂറില്‍ മൂന്ന് മാര്‍ക്കാണ് തനിക്ക് കിട്ടാറുള്ളത്. എന്തിനാണ് കണക്ക് പഠിപ്പിക്കുന്നതെന്ന് പോലും എനിക്ക് മനസിലായിരുന്നില്ല. സമവാക്യങ്ങളൊന്നും ജീവിതത്തില്‍ പ്രയോഗിച്ചിട്ടില്ലെന്നും കോലി പറയുന്നു.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ അച്ഛന്റെ മരണമാണെന്നും കോലി പറഞ്ഞു. അച്ഛന്റെ ആഗ്രഹമായിരുന്നു ക്രിക്കറ്റ് താരമാകണമെന്ന് അതുകൊണ്ടാണ് അച്ഛന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞുടന്‍ തന്നെ ക്രിക്കറ്റ് കളിക്കാന്‍ പോയതെന്നും കോലി വ്യക്തമാക്കി.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ