അഭ്യൂഹങ്ങൾക്ക് വിരാമം; കോഹ്‌ലിക്ക് പ്രണയസാഫല്യം, വിരാട്ടും അനുഷ്‌കയും വിവാഹിതരായി

ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന താരവിവാഹം കഴിഞ്ഞു. ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ചാണ് വിരാട് അനുഷ്‌കയെ വരണമാല്യം ചാര്‍ത്തിയത്. ഇന്ന് എട്ട് മണിയ്ക്ക് കോഹ് ലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന.

അടുത്ത ബന്ധുക്കളും പ്രത്യേക ക്ഷണം കിട്ടിയ ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അനുഷ്‌ക്ക ശര്‍മ്മയോടുളള പ്രണയം കോഹ്ലി ഫെബ്രുവരിയിലാണ് പരസ്യമാക്കുന്നത്. ലങ്കയ്‌ക്കെതിരായ ടി-20 പരമ്പരകളില്‍ നിന്ന് കോഹ് ലിയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ഇരുവരുടേയും വിവാഹം ഉടനുണ്ടാകും എന്നതരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വച്ച് അനുഷ്‌കയേയും കുടുംബത്തേയും കണ്ടതോടെ വിവാഹ വാര്‍ത്ത ആരാധകര്‍ ഏകദേശം ഉറപ്പിയ്ക്കുകയും ചെയ്തിരുന്നു.

വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. ഇറ്റലിയിലെ മിലാനിലെ സ്വകാര്യ റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍