വിനേഷിന്റെ കാര്യത്തിൽ അതിനിർണായക തീരുമാനം, കോടതി വിധി ഉടൻ; പ്രാർത്ഥനയിൽ ഇന്ത്യൻ കായിക ലോകം

പാരിസ് ഒളിമ്പിക്സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരിക്കുയാണ്. വിനീഷിന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക പ്രേമികൾ ഒന്നടങ്കം ഇരിക്കുന്നത്. വെള്ളിമെഡൽ പങ്കിടണം എന്ന ആവശ്യമാണ് വിനേഷ് ഫോഗാട്ട് പറഞ്ഞിരിക്കുന്നത്.

ഓൺലൈനായിട്ടാണ് വാദത്തിൽ വിനേഷ് പങ്കെടുത്തത്. വിനേഷിനായി സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ ഹാജരായി. താരത്തിന് അനുകൂലമായ വിധി ഉണ്ടായത് അത് വലിയ ഒരു പോരാട്ടത്തിന് ശേഷം കിട്ടിയ അംഗീകാരമായി അതിനെ കണക്കാക്കാൻ സാധിക്കും. ഇന്ത്യൻ കായിക മേഖലയിൽ നിന്ന് ഒരുപാട് പ്രമുഖർ സംഭവത്തിൽ താരത്തിന് പിന്തുണ പ്രഖ്യാപിക്കിച്ചിരുന്നു.

50 കിലോ ഫ്രീസ്റ്റൈലിന്റെ ഫൈനൽ മത്സരത്തിൽ പ്രവേശിച്ചതിന് ശേഷം നടത്തിയ 50കിലോ ഭാരം തെളിയിക്കുന്ന പരിശോധനയിൽ കേവലം 100 ഗ്രാം വ്യത്യാസത്തിൽ പരാജയപ്പെട്ടു. ബോക്‌സർ വിജേന്ദർ സിങ്ങ് അടക്കമുള്ള പലരും ഇതിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. ഗോഥയിലും പുറത്തും പലരോടും പല വ്യവസ്ഥയോടും മല്ലിട്ട് മത്സരിച്ചാണ് വിനേഷ് ഈ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയത്. പാരീസ് ഒളിമ്പിക്‌സിൽ നിന്നുള്ള അയോഗ്യതയെ തുടർന്ന് നിരാശയാലും ഹൃദയം തകർന്നും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

അതിനിടയിൽ ഭാരം കൂടിയതുമായ ബന്ധപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഒരു വാർത്ത പങ്കുവെച്ചു അദ്ദേഹം എക്‌സിൽ കുറിച്ചു: “സെമി ഫൈനൽ വിജയത്തിന് ശേഷം ഫോഗട്ട് എങ്ങനെയാണ് അമിതഭാരമുള്ളതെന്ന് കാണാൻ നിങ്ങൾ ഇന്ത്യൻ എക്സ്പ്രസ്സ് സ്റ്റോറി വായിക്കുക. ഇന്ത്യൻ ഉദ്യോഗസ്ഥർ അവൾക്ക് കുറച്ച് ORS നൽകി, അത് അവളുടെ ഭാരം 52.7 കിലോ ആയി വർദ്ധിപ്പിച്ചു! അവൾ ഒറ്റരാത്രികൊണ്ട് 2.7 കിലോഗ്രാം കുറയുമെന്ന് അവർ പ്രതീക്ഷിച്ചു, അതിനായി അവളെ രാത്രി മുഴുവൻ വർക്ക്ഔട്ടിനായി നിർദ്ദേശം നൽകി. ഈ അശ്രദ്ധ! മനഃപൂർവമോ?”

പാരീസിൽ ഫോഗട്ട് ചരിത്രനേട്ടം കുറിച്ചത് 50 കിലോഗ്രാം ഫ്രീസ്റ്റൈലിണെങ്കിലും അത് അവരുടെ ഇഷ്ട വിഭാഗമായിരുന്നില്ലെന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. തന്റെ ഇഷ്ടവിഭാഗമായ 53 കിലോയിൽ നിന്ന് 50-ലേക്ക് ഭാരം കുറച്ചാണ് ഫോഗട്ട് ഇത്തവണ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി അധികാരികളോട് നടത്തിയ പോരാട്ടവും പരിക്കുമാണ് വിനേഷിനെ 50 കിലോ വിഭാഗത്തിൽ മത്സരിപ്പിക്കുന്നതിലേക്ക് മാറ്റിയത്.

Latest Stories

മലപ്പുറത്തെ ഒരു വയസുകാരൻ്റെ മരണം മഞ്ഞപ്പിത്തത്തെ തുടർന്ന്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

യാഷ് ദയാലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മറ്റൊരു യുവതി; ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത്; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ

IND VS ENG: ഇംഗ്ലണ്ടിന് ഇന്ത്യയുടെ വക എട്ടിന്റെ പണി; വിശദീകരണവുമായി എ ബി ഡിവില്ലിയേഴ്സ്; സംഭവം ഇങ്ങനെ

ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിന്റെ സർപ്രൈസ് അതായിരിക്കും, അങ്ങനെ സംഭവിച്ചാൽ അവരെ പിടിച്ചാൽ കിട്ടില്ല, തുറന്നുപറഞ്ഞ് എബിഡി

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു, നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്; മദ്യത്തിന് അടിമയെന്ന് പൊലീസ്

ഇറാനുമായി ചര്‍ച്ചയ്ക്കില്ല, സഹായങ്ങളും നല്‍കില്ല; ആണവ കരാറില്‍ നിലപാട് വ്യക്തമാക്കി ഡൊണാള്‍ഡ് ട്രംപ്

24 മണിക്കൂറിൽ തൊണ്ണൂറായിരത്തിലേറെ ബുക്കിങ്; കുതിപ്പ് തുടർന്ന് 'കണ്ണപ്പ'

'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേരു മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കണം; സെന്‍സര്‍ ബോര്‍ഡ് അന്തസും ആഭിജാത്യവും കാത്തുസൂക്ഷിക്കണമെന്ന് ആര്‍എസ്എസ്‌

കേരള സർക്കാരിന് നന്ദി പറഞ്ഞ് നിയുക്ത പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ; 'കേരള പൊലീസ് വളരെ മികച്ചത്'

'വീണാ ജോർജ് എന്ന് മന്ത്രിയായി കാലുകുത്തിയോ അന്ന് വകുപ്പ് അനാരോഗ്യമായി, രാജി എഴുതി വാങ്ങി വാർത്ത വായിക്കാൻ വിടണം'; കെ മുരളീധരൻ