മെഡല്‍ ഉറപ്പിച്ച് ശ്രീകാന്ത്; മെഡല്‍ ഇല്ലാതെ സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ദിനം. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചപ്പോള്‍ വനിതകളിലെ സൂപ്പര്‍ താരം പി.വി. സിന്ധു പുറത്തായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്ത് ഇതാദ്യമായാണ് മെഡല്‍ നേട്ടത്തില്‍ എത്തിച്ചേരുന്നത്.

ലോക 14-ാം നമ്പറായ ശ്രീകാന്ത് നെതര്‍ലന്‍ഡ്‌സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നിഷ്പ്രഭമാക്കിയാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. 21-8, 21-7 എന്ന സ്‌കോറിന് ശ്രീകാന്തിന്റെ ജയം. തുടര്‍ പോയിന്റുകള്‍ വാരി ശ്രീകാന്ത് കുതിച്ചപ്പോള്‍ രണ്ടും ഗെയിമിലും കാള്‍ജോവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

വനിതകളുടെ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു ഇങ്ങിനോട് തോറ്റാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സിന്ധുവിന്റെ മടക്കം (21-17, 21-13). തായ് സു ഇങ്ങിന്റെ വേഗത്തോട് പിടിച്ചുനില്‍ക്കാന്‍ സിന്ധുവിന് സാധിച്ചില്ല. ഡ്രോപ്പ് ഷോട്ടുകളിലെ പിഴവും സിന്ധുവിന്റെ പരാജയത്തിന് കാരണമായിത്തീര്‍ന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്