മെഡല്‍ ഉറപ്പിച്ച് ശ്രീകാന്ത്; മെഡല്‍ ഇല്ലാതെ സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ദിനം. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചപ്പോള്‍ വനിതകളിലെ സൂപ്പര്‍ താരം പി.വി. സിന്ധു പുറത്തായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്ത് ഇതാദ്യമായാണ് മെഡല്‍ നേട്ടത്തില്‍ എത്തിച്ചേരുന്നത്.

ലോക 14-ാം നമ്പറായ ശ്രീകാന്ത് നെതര്‍ലന്‍ഡ്‌സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നിഷ്പ്രഭമാക്കിയാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. 21-8, 21-7 എന്ന സ്‌കോറിന് ശ്രീകാന്തിന്റെ ജയം. തുടര്‍ പോയിന്റുകള്‍ വാരി ശ്രീകാന്ത് കുതിച്ചപ്പോള്‍ രണ്ടും ഗെയിമിലും കാള്‍ജോവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

വനിതകളുടെ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു ഇങ്ങിനോട് തോറ്റാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സിന്ധുവിന്റെ മടക്കം (21-17, 21-13). തായ് സു ഇങ്ങിന്റെ വേഗത്തോട് പിടിച്ചുനില്‍ക്കാന്‍ സിന്ധുവിന് സാധിച്ചില്ല. ഡ്രോപ്പ് ഷോട്ടുകളിലെ പിഴവും സിന്ധുവിന്റെ പരാജയത്തിന് കാരണമായിത്തീര്‍ന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ