'ശ്രീജയേഷ്‌'; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം; അഭിമാനത്തോടെ പടിയിറങ്ങി പി.ആർ ശ്രീജേഷ്

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് വെങ്കലം. പി ആർ ശ്രീജേഷിന്റെ കരിയറിലെ അവസാനത്തെ മത്സരമായിരുന്നു ഇത്. മെഡൽ നേടി രാജകീയമായി തന്നെ പടിയിറങ്ങാൻ ശ്രീജേഷിന് സാധിച്ചു. സ്കോർ 2-1 നാണ് ഇന്ത്യ സ്പെയിനിനെ തോല്പിച്ച് വെങ്കല മെഡൽ നേടിയത്. ഫൈനലിലേക്ക് പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. കരുത്തരായ ജർമനിയോട് 3-2 നാണ് സെമി ഫൈനൽ മത്സരങ്ങളിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ തുടക്കം തന്നെ സ്പെയിൻ ആയിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. ആദ്യം ലീഡ് ചെയ്ത സ്പെയിൻ വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ താരങ്ങൾ രണ്ട് ഗോളുകളും നേടി രാജകീയ തിരിച്ച് വരവ് നടത്തി. 52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ വെങ്കലം നേടുന്നത്. മത്സരത്തിൽ ഒരുപാട് തവണ സ്പെയിൻ ഇന്ത്യൻ താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും വിധം മികച്ച മുന്നേറ്റങ്ങൾ നടത്തിയിരിക്കുന്നു. ഇന്ത്യൻ ഡിഫൻസും, മലയാളി താരം ശ്രീജേഷും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് അവരുടെ ഗോൾ പ്രതീക്ഷകളെ തടയുകയായിരുന്നു.

മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ സ്പെയിൻ ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. ഇന്ത്യ തോൽക്കുമെന്നായിരുന്നു ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ മികവാണ് വിജയിക്കുവാൻ പ്രധാന കാരണമായത്. അദ്ദേഹമാണ് ഇരു ഗോളുകളും നേടിയത്. ഇതോടെ ടൂർണമെന്റിലെ ഏറ്റവും ഗോളുകൾ നേടിയ താരം എന്ന പുരസ്കാരവും ഹർമൻ സ്വന്തമാക്കി. ഒൻപത് ഗോളുകളാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം നേടിയത്. അവസാന രണ്ട് മിനിറ്റുകൾ ഇരുടീമുകളും ഗംഭീര പ്രകടനമാണ് നടത്തിയത്. അവസാന നിമിഷങ്ങളിൽ മലയാളി താരം ശ്രീജേഷിന്റെ മിടുക്ക് കൊണ്ടാണ് സ്പെയിനിനെ പരാജയപ്പെടുത്താൻ സാധിച്ചത്. ഇതോടെ നാലാം വെങ്കലം നേടി ഇന്ത്യ ഒളിമ്പിക്സിൽ 69 ആം സ്ഥാനത്താണ് നിലകൊള്ളുന്നത്.

ഇന്നത്തെ മത്സരത്തിന് മുൻപ് തന്നെ പി ആർ ശ്രീജേഷ് ഇതായിരിക്കും തന്റെ അവസാന മത്സരം എന്ന് പറഞ്ഞിരുന്നു. രാജ്യത്തിന് അഭിമാനിക്കാൻ ഉള്ള ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചാണ് താരം പടിയിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യ ആയിരുന്നു വെങ്കലം നേടിയിരുന്നത്. തന്റെ കരിയറിലെ അവസാന രണ്ട് ഒളിമ്പിക്സിലും അടുപ്പിച്ച് വെങ്കലം നേടാൻ ശ്രീജേഷിന് സാധിച്ചു. ഇതോടെ ഒളിമ്പിക്സിൽ നിന്നും, ഇന്ത്യൻ അന്താരാഷ്ര മത്സരങ്ങളിൽ നിന്നും പി ആർ ശ്രീജേഷ് വിരമിച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ