'ശ്രീജയേഷ്‌'; പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വെങ്കലം; അഭിമാനത്തോടെ പടിയിറങ്ങി പി.ആർ ശ്രീജേഷ്

പാരീസ് ഒളിമ്പിക്സിലെ ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് വെങ്കലം. പി ആർ ശ്രീജേഷിന്റെ കരിയറിലെ അവസാനത്തെ മത്സരമായിരുന്നു ഇത്. മെഡൽ നേടി രാജകീയമായി തന്നെ പടിയിറങ്ങാൻ ശ്രീജേഷിന് സാധിച്ചു. സ്കോർ 2-1 നാണ് ഇന്ത്യ സ്പെയിനിനെ തോല്പിച്ച് വെങ്കല മെഡൽ നേടിയത്. ഫൈനലിലേക്ക് പ്രവേശിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. കരുത്തരായ ജർമനിയോട് 3-2 നാണ് സെമി ഫൈനൽ മത്സരങ്ങളിൽ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ തുടക്കം തന്നെ സ്പെയിൻ ആയിരുന്നു ആധിപത്യം പുലർത്തിയിരുന്നത്. ആദ്യം ലീഡ് ചെയ്ത സ്പെയിൻ വിജയിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ താരങ്ങൾ രണ്ട് ഗോളുകളും നേടി രാജകീയ തിരിച്ച് വരവ് നടത്തി. 52 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ അടുപ്പിച്ച് രണ്ട് ഒളിമ്പിക്സുകളിൽ വെങ്കലം നേടുന്നത്. മത്സരത്തിൽ ഒരുപാട് തവണ സ്പെയിൻ ഇന്ത്യൻ താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും വിധം മികച്ച മുന്നേറ്റങ്ങൾ നടത്തിയിരിക്കുന്നു. ഇന്ത്യൻ ഡിഫൻസും, മലയാളി താരം ശ്രീജേഷും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച് അവരുടെ ഗോൾ പ്രതീക്ഷകളെ തടയുകയായിരുന്നു.

മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ സ്പെയിൻ ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. ഇന്ത്യ തോൽക്കുമെന്നായിരുന്നു ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ മികവാണ് വിജയിക്കുവാൻ പ്രധാന കാരണമായത്. അദ്ദേഹമാണ് ഇരു ഗോളുകളും നേടിയത്. ഇതോടെ ടൂർണമെന്റിലെ ഏറ്റവും ഗോളുകൾ നേടിയ താരം എന്ന പുരസ്കാരവും ഹർമൻ സ്വന്തമാക്കി. ഒൻപത് ഗോളുകളാണ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം നേടിയത്. അവസാന രണ്ട് മിനിറ്റുകൾ ഇരുടീമുകളും ഗംഭീര പ്രകടനമാണ് നടത്തിയത്. അവസാന നിമിഷങ്ങളിൽ മലയാളി താരം ശ്രീജേഷിന്റെ മിടുക്ക് കൊണ്ടാണ് സ്പെയിനിനെ പരാജയപ്പെടുത്താൻ സാധിച്ചത്. ഇതോടെ നാലാം വെങ്കലം നേടി ഇന്ത്യ ഒളിമ്പിക്സിൽ 69 ആം സ്ഥാനത്താണ് നിലകൊള്ളുന്നത്.

ഇന്നത്തെ മത്സരത്തിന് മുൻപ് തന്നെ പി ആർ ശ്രീജേഷ് ഇതായിരിക്കും തന്റെ അവസാന മത്സരം എന്ന് പറഞ്ഞിരുന്നു. രാജ്യത്തിന് അഭിമാനിക്കാൻ ഉള്ള ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചാണ് താരം പടിയിറങ്ങുന്നത്. കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യ ആയിരുന്നു വെങ്കലം നേടിയിരുന്നത്. തന്റെ കരിയറിലെ അവസാന രണ്ട് ഒളിമ്പിക്സിലും അടുപ്പിച്ച് വെങ്കലം നേടാൻ ശ്രീജേഷിന് സാധിച്ചു. ഇതോടെ ഒളിമ്പിക്സിൽ നിന്നും, ഇന്ത്യൻ അന്താരാഷ്ര മത്സരങ്ങളിൽ നിന്നും പി ആർ ശ്രീജേഷ് വിരമിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ