ബ്രസീല്‍ തോറ്റതു കണ്ട് ആഘാതം; തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫുട്ബോള്‍ താരം ഗുരുതരാവസ്ഥയില്‍

ബ്രസീല്‍ തോറ്റതു കണ്ട് ആഘാതത്തില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ഫുട്ബോള്‍ താരം ഗുരുതരാവസ്ഥയില്‍. കാക്കനാട് പാറയ്ക്കാമുകള്‍ കളപ്പുരയ്ക്കല്‍ കെ.പി അക്ഷയ് (അച്ചു-23) ആണ് ചികിത്സയില്‍ കഴിയുന്നത്.

ബ്രസീല്‍ ആരാധകനായ യുവാവ്, ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം പാറയ്ക്കാമുകളിലെ ബിഗ് സ്‌ക്രീനില്‍ കാണുമ്പോളായിരുന്നു സംഭവം. ലോകകപ്പില്‍ ബ്രസീല്‍ പുറത്താകുന്ന ഘട്ടത്തില്‍ കടുത്ത നിരാശയിലായ അക്ഷയ് കളി കാണുന്ന സ്ഥലത്ത് തന്നെ കിടന്നു.

ക്ഷീണം മാറാന്‍ കിടന്നു എന്നാണ് സുഹൃത്തുകള്‍ വിചാരിച്ചത്. പക്ഷേ, രാവിലെയായിട്ടും വിളിച്ചിട്ട് എഴുന്നേല്‍ക്കാതെ വന്നപ്പോളാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ അമിത രക്തസമ്മര്‍ദം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്നും ഗുരുതരാവസ്ഥയാണെന്നും കണ്ടെത്തി.

ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. 18 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് ചികിത്സ. നിര്‍ധന കുടുംബത്തിലെ അംഗമായ അക്ഷയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്ലബ്ബുകള്‍ക്കു വേണ്ടി കളിക്കുന്ന ഫുട്‌ബോള്‍ താരത്തിനായി നാട്ടുകാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി