IPL 2025: പന്തിന്റെ കാര്യം പറഞ്ഞ് ഗവാസ്‌കര്‍ പാജി നിരാശനായി, എന്താണ് ക്യാപ്റ്റാ നോക്കികളിച്ചൂടെ, വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം

ഐപിഎലില്‍ ബാറ്റിങ്ങിലെ മോശം ഫോമിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒമ്പത് പന്തുകള്‍ നേരിട്ട പന്ത് വെറും മൂന്ന് റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. ആദ്യ ബോളില്‍ തന്നെ ഒരു എല്‍ബിഡബ്യൂവില്‍ നിന്നും രക്ഷപ്പെട്ട താരം പിന്നീട് കുറച്ചുബോളുകളില്‍ പിടിച്ചുനിന്നു. എന്നാല്‍ വാനിന്ദു ഹസരങ്ക ഏറിഞ്ഞ എട്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കി താരം പുറത്താവുകയായിരുന്നു. ഈ സീസണില്‍ ഇത് നാലാം തവണയാണ് കുറഞ്ഞ സ്‌കോറില്‍ എല്‍എസ്ജി ക്യാപ്റ്റന്‍ പുറത്താവുന്നത്.

റിഷഭ് പന്ത് കഴിവുകള്‍ ധാരാളമുളള കളിക്കാരനാണ്‌. ഉടന്‍ തന്നെ പോയി റിവേഴ്‌സ് സ്വീപ് കളിക്കേണ്ട ആവശ്യമില്ല. എന്നിട്ടും അദ്ദേഹം അത് ചെയ്യുന്നു. അതുകൊണ്ടാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടെ സുനില്‍ ഗവാസ്‌കര്‍ അസ്വസ്ഥനായത്. നേരിട്ടുളള ബാറ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാന്‍ പന്തിന് വളരെയധികം കഴിവുണ്ടെന്ന് അദ്ദേഹത്തിന് പോലുമറിയാം. അപ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് ചെയ്യാത്തത്. എന്തുക്കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു രീതി തിരഞ്ഞെടുക്കുന്നത്, മനോജ് തിവാരി പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ രണ്‍സ് ജയമാണ് അവസാന ഓവറില്‍ എല്‍എസ്ജി നേടിയത്. ലഖ്‌നൗ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 178 റണ്‍സ് എടുക്കാനേ രാജസ്ഥാന് സാധിച്ചൂളളൂ. ജയ്‌സ്വാള്‍ (74), വൈഭവ് സൂര്യവംശി (34), റിയാന്‍ പരാഗ് (39) തുടങ്ങിയവര്‍ ആര്‍ആറിനായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ലഖ്‌നൗവിനായി എയ്ഡന്‍ മാര്‍ക്രവും (66), ആയുഷ് ബദോണിയും (50), അബ്ദുള്‍ സമദും (30) തിളങ്ങിയതോടെയാണ് അവര്‍ക്ക് രാജസ്ഥാനെതിരെ മികച്ച സ്‌കോര്‍ നേടാനായത്.

Latest Stories

വിഡി സതീശന്റേത് ഏകാധിപത്യ പ്രവണത, മുന്നണി മര്യാദ കാണിച്ചില്ല; മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവിന് രൂക്ഷ വിമര്‍ശനം

ഗാസയിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 31പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ടുകള്‍

നിലമ്പൂരില്‍ എല്‍ഡിഎഫ് ചതിക്ക് ഇരയായി; സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നിലമ്പൂര്‍ മാത്രമല്ല കേരളം ഒന്നാകെ ഒരേ മനസ്സോടെ സ്വീകരിച്ചെന്ന് പിണറായി വിജയന്‍

അവര്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കും; തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

MI VS PBKS: പഞ്ചാബ്- മുംബൈ മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ ആര് ഫൈനലില്‍ എത്തും, ആ ടീമിന് തന്നെ സാധ്യത, അവര്‍ ആഗ്രഹിച്ച പോലെ സംഭവിക്കും

ന്യൂനപക്ഷ വോട്ടിന് വേണ്ടിയാണ് മമത ബാനര്‍ജി ഓപ്പറേഷന്‍ സിന്ദൂറിനേയും വഖഫ് ആക്ടിനേയും എതിര്‍ക്കുന്നതെന്ന് അമിത് ഷാ; 'പശ്ചിമ ബംഗാളിലെ അതിര്‍ത്തി ബംഗ്ലാദേശികള്‍ക്കായി തുറന്നിട്ട് മമത നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്നു'

പിഎസ്ജി ആരാധകരുടെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം അക്രമാസക്തമായി, രണ്ട് മരണം, 500ലധികം പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

IND VS ENG: ഇംഗ്ലണ്ടിനെതിരെ അവന്‍ തിളങ്ങിയാല്‍ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര ലഭിക്കൂ, ആ താരം ഫോഔട്ടായാല്‍ പിന്നെ നോക്കണ്ട, തുറന്നുപറഞ്ഞ് മുന്‍ ക്രിക്കറ്റര്‍

പിവി അന്‍വറിനായി മമതാ ബാനര്‍ജി നിലമ്പൂരിലേക്കോ? അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

രഹസ്യ വിവാഹമോ പിറന്നാള്‍ ആഘോഷമോ? കണ്‍ഫ്യൂഷനിലായി ആരാധകര്‍; ശ്രീലീലയുടെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു