'ഞാൻ ജീൻസ് ധരിച്ച് തന്നെ കളിക്കും!' മാഗ്നസ് കാൾസണ് മുന്നിൽ മുട്ടുമടക്കി ചെസ്സ് ഫെഡറേഷൻ

ജീൻസ് ധരിച്ചതിന് ആദ്യം പിഴ ചുമത്തുകയും പിന്നീട് വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്ത മാഗ്നസ് കാൾസൺ FIDE-യെ തങ്ങളുടെ നിയമത്തിൽ മാറ്റതിരുത്തലുകൾ വരുത്താൻ നിർബന്ധിതമാക്കി. “FIDE വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസൺ പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുന്നതിൽ FIDE സന്തോഷിക്കുന്നു.” ലോക ചെസ്സ് ബോഡി തിങ്കളാഴ്ച പോസ്റ്റ് ചെയ്തു. “ഇത് ചെസ്സ് ലോകത്തെ സംബന്ധിച്ചിടത്തോളം വലിയ വാർത്തയാണ്. നിലവിലെ ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ തൻ്റെ കിരീടം നിലനിർത്താനും മറ്റൊരു കിരീടം ലക്ഷ്യമിട്ട് ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ മത്സരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” FIDE പറഞ്ഞു.

ലോക ഒന്നാം നമ്പർ താരമായ കാൾസൺ, ‘ജീൻസ്’ ധരിച്ചതിന് ശിക്ഷിക്കപ്പെട്ടപ്പോൾ, മൂന്ന് റൗണ്ടുകൾ കൂടി ശേഷിക്കെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് നഷ്ടമായിരുന്നു. ഇത് പ്രിൻസിപ്പിൾസിന്റെ കാര്യമാണെന്ന് പറഞ്ഞ് കാൾസൺ പ്രതിഷേധവുമായി ഇറങ്ങിപ്പോയി. FIDE അതിൻ്റെ ഡ്രസ് കോഡിൽ ഇളവിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, കാൾസൺ തൻ്റെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കി: “ഓ, ഞാൻ തീർച്ചയായും നാളെ ജീൻസിലാണ് കളിക്കുന്നത്.” നോർവീജിയൻ സൂപ്പർ ജിഎം പറഞ്ഞു.

താൻ പ്രമോട്ട് ചെയ്യുന്ന ആപ്പായ ‘ടേക്ക്, ടേക്ക്, ടേക്ക്’ എന്ന പോഡ്‌കാസ്റ്റിൽ ലെവി റോസ്മാനോട് സംസാരിച്ച കാൾസൺ, ബ്ലിറ്റ്സ് ഇവൻ്റിലും പങ്കെടുക്കേണ്ടതില്ലെന്ന് താൻ ആദ്യം ചിന്തിച്ചിരുന്നെന്നും എന്നാൽ FIDE പ്രസിഡൻ്റ് അർക്കാഡി ഡ്വോർകോവിച്ചുമായി സംസാരിച്ചതിന് ശേഷം ഒരു പുനർവിചിന്തനമുണ്ടായെന്നും പറഞ്ഞു. “ഞങ്ങൾ ഇന്നലെ ഒരുപാട് ചർച്ചകൾ നടത്തി. FIDE പ്രസിഡൻ്റ് ഡ്വോർകോവിച്ചുമായി ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്. ഡ്വോർകോവിച്ചിനോടും പ്രധാന സ്പോൺസറായ ടർലോവിനോടും സംസാരിക്കുമ്പോൾ, ഞങ്ങൾക്ക് ഫലപ്രദമായ ചില ചർച്ചകൾ നടത്താൻ കഴിയുമെന്ന് തോന്നി. ദിവസാവസാനം, ഞാൻ കളിക്കാൻ തീരുമാനിച്ചു.” കാൾസൺ പറഞ്ഞു.

“നിയമങ്ങളിൽ ചെറിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. നിയമങ്ങളുടെ അക്ഷര വായനക്കപ്പുറം അവ എപ്പോഴും അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചായിരിക്കണമെന്ന് ഞാൻ കരുതുന്നു. “ഇപ്പോൾ സംഭവിക്കുന്നത് മധ്യസ്ഥർക്ക് കോമൺസെൻസ് ഉപയോഗിക്കാൻ കുറച്ച് ഇടമുണ്ടാകും.” കാൾസൺ പറഞ്ഞു. ” ലോക റാപ്പിഡ് ചാമ്പ്യൻഷിപ്പിനായി ജീൻസ് ധരിച്ച് താൻ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് കാൾസൺ ഉറച്ചുനിൽക്കുന്നു.

“തീർച്ചയായും, എനിക്ക് (ജീൻസ്) മാറാമായിരുന്നു. പക്ഷേ ഞാൻ അത് ആഗ്രഹിക്കുന്നില്ല. ലംഘനം പോലും സാധ്യമല്ലാത്തതിന് അവർ നൽകാൻ പോകുന്ന ശിക്ഷ അവിശ്വസനീയമാംവിധം കഠിനമാണെന്ന് ഞാൻ കരുതുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കസാക്കിസ്ഥാനിൽ, എൻ്റെ സ്വന്തം തെറ്റ് കാരണം, ഞാൻ ഒരു സ്കീ യാത്രയിൽ നിന്ന് വരുമ്പോൾ വൈകി, ട്രാഫിക്കിൽ കുടുങ്ങി വിയർത്ത പാൻ്റ് ധരിക്കേണ്ടി വന്നു. അത്എ മാറാനുള്ള സമയം എനിക്ക് കിട്ടിയിരുന്നില്ല. എനിക്ക് പെട്ടെന്ന് അവിടെയെത്താൻ ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് അതെ പാന്റ്സ് ധരിച്ച് മത്സരിക്കുകയും അടുത്ത കളിയിൽ അത് മാറ്റുകയും ചെയ്തു.” കാൾസൺ കൂട്ടിച്ചേർത്തു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ