തലക്കിടിയേറ്റു, പ്രശസ്ത ഐറിഷ് ബോക്സർ ജോൺ കൂണി അന്തരിച്ചു

പ്രശസ്ത ഐറിഷ് ബോക്സർ ജോൺ കൂണി മരിച്ചു. കഴിഞ്ഞ ശനിയാഴ്ച അൾസ്റ്റർ ഹാളിൽ വെൽഷ്മാൻ നഥാൻ ഹോവെൽസിനോടുള്ള മത്സത്തിൽ തോറ്റതിന് ശേഷം ഗുരുതരമായ പരിക്ക് അദ്ദേഹത്തിന് സംഭവിച്ചിരുന്നു. തുടർന്ന് ജോൺ കൂണിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.

മത്സരത്തിന്റെ ഒൻപതാം റൗണ്ട് ആയപ്പോൾ ഇൻട്രാക്രീനിയൽ രക്തശ്രാവം ഉണ്ടാകുകയും മത്സരം നിർത്തി വെക്കുകയും ചെയ്യ്തു. തുടർന്ന് കൂണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സെൽറ്റിക് സൂപ്പർ-ഫെതർവെയ്റ്റ് കിരീടത്തിനുള്ള അദ്ദേഹത്തിൻ്റെ ആദ്യ പോരാട്ടമായിരുന്നു ഇത്.

പ്രസ്സ് റിലീസിൽ കുടുംബം പറഞ്ഞത് ഇങ്ങനെ:

” ഒരാഴ്‌ച ജീവനുവേണ്ടി പോരാടിയ ജോൺ കൂണി അന്തരിച്ചുവെന്ന് പൂർണ്ണ ദുഖത്തോടെ ഞങ്ങൾ പറയുന്നു. ജോണിൻ്റെ ജീവൻ രക്ഷിക്കാൻ അക്ഷീണം പ്രയത്നിച്ച ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ഹോസ്പിറ്റലിലെ ജീവനക്കാർക്കും പ്രാർത്ഥന അറിയിച്ചവർക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു”

2023 നവംബറിൽ ഡബ്ലിനിൽ ലിയാം ഗെയ്‌നറിനെതിരെ നേടിയ വിജയത്തോടെ കൂണി കിരീടം നേടിയെങ്കിലും കൈക്ക് പരിക്കേറ്റ് ഒരു വർഷം റിങ്ങിൽ നിന്ന് പുറത്തായിയിരുന്നു.

Latest Stories

എംഡിഎംഎയുമായി പിടിയിലായത് സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം; പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍