'ഇത് ഇന്ത്യയ്ക്ക് എന്താണ് അർത്ഥമാക്കുന്നതെന്ന് എനിക്ക് കാണാൻ കഴിയും' ലോക ചെസ്സ് ചാമ്പ്യനായതിന് ശേഷം തിരിച്ചെത്തിയ ഗുകേഷ് പറയുന്നു

തിങ്കളാഴ്ച ചെന്നൈയിലെത്തിയ ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിന് ഉജ്ജ്വല സ്വീകരണമാണ് നാട് നൽകിയത്. ചാമ്പ്യനെ സ്വീകരിക്കാൻ ഒരുക്കിയ കാറിൽ ഗുകേഷിൻ്റെ ഫോട്ടോകളുടെയും ചെസ് പീസുകളുടെയും പ്രത്യേക പ്രിൻ്റുകൾ ഉണ്ടായിരുന്നു. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 18 കാരൻ.

ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനാവുകയും വിശ്വനാഥൻ ആനന്ദിന് ശേഷം കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും കൂടിയാണ് ഗുകേഷ്. “ഇവിടെ എത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യയുടെ പിന്തുണയും അതിൻ്റെ അർത്ഥവും എനിക്ക് കാണാൻ കഴിയും.” ഗുകേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വൻതോതിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയ ആരാധകരോട് അദ്ദേഹം പറഞ്ഞു: “നിങ്ങൾ അതിശയകരമാണ്, നിങ്ങൾ എനിക്ക് വളരെയധികം ഊർജ്ജം നൽകി.” ലോക ചെസ്സ് ഫെഡറേഷന്റെ സമ്മാനതുകക്ക് പുറമെ ഗുകേഷിന് തമിഴ്‌നാട് സർക്കാർ അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Latest Stories

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം