വിരമിക്കൽ ആലോചനയിൽ നിന്ന് ഇന്ത്യൻ ചെസ്സ് രാജ്ഞിയിലേക്ക്; കൊനേരു ഹംപിയുടെ ഇതിഹാസ യാത്ര

ഞായറാഴ്ച ന്യൂയോർക്കിൽ നടന്ന ലോക റാപ്പിഡ് കിരീടം ചൂടി ചെസ്സിൻ്റെ നെറുകയിലേക്കുള്ള പുനപ്രവേശനം നടത്തിയ കൊനേരു ഹംപിയുടെ ജീവിതം പോരാട്ടവീര്യത്തിൻ്റെ തെളിവാണ്. ഇതിഹാസ താരം വിശ്വനാഥൻ ആനന്ദ് തൻ്റെ സിംഹാസനം ഒഴിഞ്ഞിട്ട് ഒരു ദശാബ്ദത്തിലേറെയായ സമയത്ത് ഇന്ത്യൻ ചെസിൽ ഒരു പുതിയ രാജാവിൻ്റെ വരവായി ഡി ഗുകേഷിന്റെ ചാമ്പ്യൻഷിപ്പ് വാഴ്ത്തപ്പെട്ടു.

എന്നാൽ ഹംപിയുടെ കാര്യത്തിൽ ഒരു രാജ്ഞിയുടെ തിരിച്ചുവരവായി വിശേഷിപ്പിക്കാം. അഞ്ച് വർഷം മുമ്പ്, ഹംപി തൻ്റെ ആദ്യ ലോക കിരീടം (റാപ്പിഡ്) നേടി ഉച്ചകോടിയിലെത്തുന്ന ആദ്യത്തെ ഇന്ത്യൻ വനിതയായിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഉയർന്ന നിലവാരം പുലർത്താൻ അവൾക്ക് കഴിഞ്ഞില്ല. ന്യൂയോർക്കിലെ ഈ “അപ്രതീക്ഷിത” വിജയത്തിന് മുമ്പ് താൻ വിരമിക്കലിൻ്റെ വക്കിലായിരുന്നുവെന്ന് 37-കാരി തുറന്ന് പറയുകയും ചെയ്തു.

“2019-ൽ, എൻ്റെ ആദ്യ കിരീടം നേടാൻ ഞാൻ വളരെ അതിമോഹിയായിരുന്നു. എന്നാൽ ഇത്തവണ അത് വ്യത്യസ്തമായിരുന്നു. കാരണം വർഷത്തിൻ്റെ തുടക്കം മുതൽ, ഒരു ടൂർണമെൻ്റിലും എനിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. വാസ്തവത്തിൽ, ഞാൻ അവസാന സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ട് ടൂർണമെൻ്റുകളിലും, ഞാൻ ഒരു താഴ്ന്ന അവസ്ഥയിലായിരുന്നു. കളിക്കുന്നത് തുടരാൻ ഞാൻ യോഗ്യയാണോ അല്ലയോ എന്ന് ഞാൻ സ്വയം ചിന്തിച്ചു. ഇത് വിരമിക്കാനുള്ള സമയമാണോ എന്ന് വരെ ഞാൻ ചിന്തിച്ചു. ”ചാമ്പ്യനായി മാറിയതിന് ശേഷം ഹംപി പറഞ്ഞു.

ഏഴുവയസ്സുകാരിയുടെ അമ്മയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ചെസ് താരം. വെറും 15-ാം വയസ്സിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ്മാസ്റ്റർ ആയിത്തീർന്ന അവർ കൗമാരപ്രായത്തിൽ അവളുടെ മികവിന്റെ കൊടുമുടിയിലായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക