ഏഷ്യന്‍ ഗെയിംസ്: ഷൂസിന് വലുപ്പമില്ല, പാന്റ്‌സിന് ഇറക്കമില്ല; കാരണം പറഞ്ഞ് അഞ്ജു ബോബി ജോര്‍ജ്

ഏഷ്യന്‍ ഗെയിംസ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന് പങ്കെടുക്കാനാകാത്തതിനോട് പ്രതികരിച്ച് മുന്‍ അത്ലറ്റ് അഞ്ജു ബോബി ജോര്‍ജ്. ഷൂസിന് വലുപ്പമില്ല, പാന്റ്‌സിന് ഇറക്കമില്ല തുടങ്ങിയ കാരങ്ങളാലാണ് ഇന്ത്യന്‍ വോളിബോള്‍ ടീമിന് ഈ ദുര്‍വിധി സംഭവിച്ചത്. ടെയ്ലര്‍മാരൊന്നുമുണ്ടാവില്ലെന്നും താരങ്ങള്‍ തന്നെയാണ് പരസ്പരം അളവെടുക്കുന്നതെന്നും അതിനാലാണ് ഇത് സംഭവിക്കുന്നതെന്നും അഞ്ജു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ വോളിബോള്‍ ടീമിനു മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാനായില്ലെന്ന കാര്യം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെ സംഭവിക്കുന്നതിനു ഒരു കാരണമുണ്ട്. ടെയ്ലര്‍മാരൊന്നുമുണ്ടാവില്ല, താരങ്ങള്‍ തന്നെയാണ് പരസ്പരം അളവെടുക്കുന്നത്. മെഷര്‍മെന്റ് എടുക്കണമെന്ന് നിര്‍ദേശം കിട്ടും, അങ്ങോട്ടുമിങ്ങോട്ടും അളവെടുത്തു നല്‍കും.

ഞാന്‍ അടുത്തയാളുടെ എടുക്കും, അയാള്‍ മറ്റൊരാളുടെ എടുക്കും. അപ്പോള്‍ നമുക്ക് സങ്കല്‍പ്പിക്കാമല്ലോ ഷൂസും പാന്റ്‌സും പാകമാകുമോ എന്ന്. ഇപ്രാവശ്യവും അങ്ങനെയാണ് സംഭവിച്ചത്. ടെയ്ലറെടുക്കേണ്ട ജോലി താരങ്ങളെടുത്താല്‍ ഇങ്ങനെയിരിക്കും.

ടീമംഗങ്ങള്‍ക്ക് സ്വയം അളവറിയാന്‍ സാധ്യതയില്ല, അപ്പോള്‍ കോച്ചുമാരുള്‍പ്പെടെ ടെയ്ലര്‍മാരുടെ ജോലിയെടുക്കും. ശേഷം ഫെഡറേഷന് കൊടുക്കും, അവര്‍ മാനുഫാക്ച്ചറിനു കൈമാറും. അങ്ങനെയാണ് സംഭവിക്കുക. ഇത്തവണ വോളി ടീമിനു പണികിട്ടി- അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക