ഐ.എസ്.എല്ലില്‍ ആദ്യം വിളിച്ചപ്പോള്‍ ഒട്ടും താത്പര്യം തോന്നിയില്ല ; ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഇതിഹാസം

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നിന്നും ആദ്യം വിളിവന്നപ്പോള്‍ ഒട്ടും താത്പര്യം തോന്നിയില്ലായിരുന്നെന്ന് ഐഎസ്എല്‍ ഇതിഹാസതാരം ബര്‍ത്തലോമ്യോ ഓഗ്ബച്ചേ. എന്നാല്‍ ഇപ്പോള്‍ അത് ലോകത്ത് താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ജോലികളില്‍ ഒന്നായി മാറിയെന്നും താരം. ഐഎസ്എല്ലില്‍ 51 ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറിയതിന് പിന്നാലെയായിരുന്നു ഹൈദരാബാദ് എഫ് സി താരത്തിന്‍െ പ്രതികരണം.

സത്യസന്ധമായി പറഞ്ഞാല്‍ ആദ്യം ഐഎസ്എല്ലില്‍ നിന്നും സമീപിച്ചപ്പോള്‍ ഇല്ല അങ്ങോട്ടു പോകുന്നില്ലെന്ന് പറഞ്ഞെന്ന് താരം പറഞ്ഞു. പിന്നീട് താരത്തിന്റെ കൂട്ടുകാരനായ എടികെ യുടെ മൂന്‍ സ്‌ട്രൈക്കറും നൈജീരിയക്കാരനുമായ കാളു ഉച്ചേ 2018 ല്‍ നോര്‍ത്തീസ്റ്റ് യുണൈറ്റഡില്‍ നിന്നുള്ള ഓഫര്‍ സ്വീകരിച്ചതാണ് താരത്തിനും പ്രചോദനമായത്. രണ്ടാം റൗണ്ട് വീണ്ടും ഓഫര്‍ വന്നതോടെ സ്വീകരിക്കുകയായിരുന്നു. ഐഎസ്എല്ലില്‍ കളിച്ച കാളു ഉച്ചേയില്‍ നിന്നും ലീഗിനെക്കുറിച്ച് അനേകം നല്ല കാര്യങ്ങള്‍ കേട്ടെന്നും വീണ്ടും അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും താരം പറഞ്ഞു.

മൂന്നാം തവണ വന്നപ്പോള്‍ താന്‍ ഐഎസ്എല്ലിനെ ഏറെ ഗൗരവമായി എടുത്തെന്നും നാലാം സീസണില്‍ ഇപ്പോള്‍ കളി ഏറെ ആസ്വദിക്കുകയാണെന്നും പറഞ്ഞു. ഇന്ത്യയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ പോകരുതെന്നായിരുന്നു വീട്ടുകാരുടെയും കൂട്ടുകാരുടേയും ഉപദേശം. എന്നാല്‍ ഹൃദയം പറയുന്നത് കേള്‍ക്കുകയും കരിയറിലെ ശരിയായ തീരുമാനം ഇതാണെന്ന് വിശ്വസി്കുകയും ചെയ്തു. ഇപ്പോള്‍ ആ തീരുമാനം എടുത്തത് ശരിയാണെന്ന് തോന്നി.

നാലു സീസണുകളിലായി നാലു ടീമിന് കളിച്ച ഓഗ്ബച്ചേ ഇതിനകം 73 കളികളില്‍ 51 ഗോളുകള്‍ നേടിക്കഴിഞ്ഞു. 2019 – 20 സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ഉണ്ടായിരുന്ന ഓഗ്ബച്ചേ 15 ഗോളുകളാണ് മഞ്ഞപ്പടയ്ക്കായി അടിച്ചുകൂട്ടിയത്. ഈ സീസണില്‍ ഇതുവരെ 14 ഗോളുകള്‍ അടിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ മൂംബൈസിറ്റിയ്‌ക്കൊപ്പം കപ്പടിച്ച താരം ഈ സീസണില്‍ ഹൈദരാബാദ് എഫ് സിയില്‍ അവരെ ഒന്നാമതാക്കിയിരിക്കുകയാണ്. ഒരു കാലത്ത് ലോകത്തെ ഏറ്റവും മികച്ച താരങ്ങളായിരുന്ന റൊണാള്‍ഡീഞ്ഞോ, ജെജെ ഒക്കോച്ച, നിക്കോളാസ് അനേല്‍ക്ക എന്നിവര്‍ക്കൊപ്പം കളിച്ച താരമാണ് ഓഗ്ബച്ചേ

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ