എന്നെ എല്ലാവരും ചേർന്ന് താഴ്ത്തിയപ്പോൾ കൂടെ ചേർത്ത് പിടിച്ചത് ഡീഗോ മറഡോണയാണ്: എയ്ഞ്ചൽ ഡി മരിയ

കഴിഞ്ഞ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പ് ജേതാക്കളായതിന് ശേഷം അർജന്റീന ദേശിയ മത്സരങ്ങളിൽ നിന്ന് എയ്ഞ്ചൽ ഡി മരിയ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയാണ് അദ്ദേഹം അർജന്റീനയിൽ നിന്നും പടിയിറങ്ങുന്നത്. ഒരു ലോകകപ്പ്, ഒരു ഫൈനലൈസിമ, അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ എന്നിവയാണ് അദ്ദേഹം ടീമിനായി നേടി കൊടുത്തത്. മാത്രമല്ല ഫൈനലിൽ ഗോൾ അടിക്കുന്ന താരം എന്ന വിശേഷണം ലഭിച്ചിട്ടുള്ള വ്യക്തിയാണ് എയ്ഞ്ചൽ ഡി മരിയ.

ഒരു ഐതിഹാസികമായ കരിയർ സ്വന്തമായി അവകാശപ്പെടാൻ താരത്തിന് സാധിക്കും. 2010 ഫിഫ ലോകകപ്പ് ക്വാളിഫയറിൽ നിന്ന് 6 മത്സരങ്ങൾ ഡി മരിയക്ക് ബാൻ ലഭിച്ചിരുന്നു. ആ സമയത്ത് തന്നെ ചേർത്ത് പിടിച്ചത് ഇതിഹാസ താരം ഡീഗോ മറഡോണ ആണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

എയ്ഞ്ചൽ ഡി മരിയ പറയുന്നത് ഇങ്ങനെ:

” എന്നെ ആരും പിന്തുണയ്ക്കാതെ ഇരുന്ന സമയത്ത് ചേർത്ത് പിടിച്ചത് ഡീഗോ മറഡോണയാണ്. ബൊളീവിയയ്‌ക്കെതിരായ മത്സരത്തെത്തുടർന്ന് ആറ് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹം എന്നെ ലോകകപ്പിലേക്ക് കൊണ്ടുപോയി. എന്നെ പുറത്താക്കിയപ്പോഴും, 6 മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചിട്ടും അദ്ദേഹം എന്നെ വിളിച്ചു. അവിടെ വെച്ച് ഇനി ആളുകൾ കളിയാക്കി, അപമാനിച്ചു എന്നിട്ടും അദ്ദേഹം എന്റെയും എന്റെ കുടുംബത്തോടൊപ്പവും നിന്നു” എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ