'അര്‍ജന്റീനയുടെ ദൗര്‍ബല്യം അവര്‍ തന്നെ കാണിച്ചുകഴിഞ്ഞു'; ബ്രസീലിനെ വീഴ്ത്തിയ ആയുധം വെച്ച് മെസിയെ പൂട്ടുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍

ലോകകപ്പ് സെമിയില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പൂട്ടാനുള്ള ഹോം വര്‍ക്കുകളിലാണ് ക്രൊയേഷ്യയെന്ന് പരിശീലകന്‍ സ്ലാറ്റ്കോ ഡാലിക്. ക്രൊയേഷ്യന്‍ ടീം മെസിയെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും ബ്രസീലിനെതിരെ പുറത്തെടുത്ത പ്രയോഗം തന്നെ അര്‍ജന്റീനയ്‌ക്കെതിരെ പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൊയേഷ്യന്‍ ടീം മെസ്സിയെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. സെമി ഫൈനല്‍ മത്സരത്തില്‍ അച്ചടക്കമാണ് പ്രധാനം. ഞങ്ങള്‍ മെസിക്കെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നാല്‍ പ്ലെയര്‍ഓണ്‍പ്ലേയര്‍ ശൈലിയിലല്ല വേണ്ടത്. മെസി പന്ത് കാലില്‍ വെച്ച് കളിക്കാന്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഞങ്ങളുടെ പ്രതിരോധത്തിന്റെ താക്കോല്‍ അച്ചടക്കമായിരിക്കും. ബ്രസീലിനെതിരെ ഇതു തന്നെയാണ് ഞങ്ങള്‍ പ്രയോഗിച്ചത്. അതിനാല്‍ ഞങ്ങള്‍ക്ക് ഭയപ്പെടേണ്ട ആവശ്യമില്ല.

മെസി അര്‍ജന്റീനയുടെ ഏറ്റവും പ്രധാന കളിക്കാരനാണ്. എന്നാല്‍ കഴിവുള്ള നിരവധി കളിക്കാര്‍ ക്രൊയേഷ്യക്ക് ഉണ്ട്. ഞങ്ങള്‍ വിശദമായ പഠനം നടത്തും. കാരണം ഇതുവരെ അര്‍ജന്റീനയില്‍ ശ്രദ്ധ കേദ്ധീകരിച്ചിട്ടില്ല. മികച്ച രീതിയില്‍ കളിക്കുന്ന ഈ ദേശീയ ടീമിന് നേതൃത്വം നല്‍കുന്ന മെസി തന്നെയാണ് പ്രധാന കളിക്കാരന്‍. യുവാക്കളായ നല്ല കുറച്ച് കളിക്കാരുണ്ട്. അവര്‍ വളരെ അപകടകാരികളാണ്

തങ്ങള്‍ എളുപ്പത്തില്‍ പരുക്കേല്‍ക്കുന്നവരാണെന്ന് അര്‍ജന്റീന തന്നെ കാണിച്ചു തന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ രണ്ട് ഗോളിന് ലീഡ് ചെയ്ത അവര്‍ ഒടുവില്‍ 2-2ലെത്തി. കഷ്ടിച്ച് പെനാല്‍റ്റിയിലേക്ക് നീങ്ങി. ഞങ്ങള്‍ പരമാവധി പ്രകടനം പുറത്തെടുക്കും. നൂറ് ശതമാനം ഏകാഗ്രതയോടെ മത്സരത്തിനിറങ്ങും- സ്ലാറ്റ്കോ ഡാലിക് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക