'ഞങ്ങള്‍ക്ക് രണ്ട് വ്യക്തിഗത തെറ്റുകള്‍ ഉണ്ടായി'; മുംബൈക്കെതിരായ തോല്‍വിയില്‍ ഫ്രാങ്ക് ഡോവന്‍

ഐഎസ്എല്‍ 10ാം സീസണിലെ മൂന്നാമത്തെ മത്സരം മുംബൈ സിറ്റിക്ക് എതിരെ അവരുടെ തട്ടകത്തില്‍ കളിച്ച ബാസ്റ്റേഴ്‌സിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍ക്കാനായിരുന്നു വിധി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് തന്നെയാണ് ഗോളുകള്‍ക്ക് കാരണമായത് എങ്കില്‍ മനോഹരമായ ടീം പ്ലേയുടെ അടയാളം ആയിരുന്നു ബ്ലാസ്റ്റേഴ്സ് നേടിയ ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്ത് പ്രീതം കോട്ടലിന്റെ പിഴവ് മുതലെടുത്ത് ജോര്‍ജെ പെരേര ഡയസ് പന്ത് വലയിലേക്ക് തൊടുത്ത് വിട്ട് ലാലാംഗ്മാവിയ റാല്‍റ്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ഫാറൂഖ് ആശ്വാസ ഗോള്‍ കണ്ടെത്തി.

മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ പരാജയ കാരങ്ങള്‍ വിശദീകരിച്ചു. ഒരു വ്യക്തിഗത തെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഗോള്‍ വഴങ്ങാന്‍ കഴിയുമെന്നും അത്തരത്തില്‍ രണ്ട് വ്യക്തിഗത തെറ്റുകള്‍ തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചെന്നും ഡോവന്‍ പറഞ്ഞു. ഓപ്പണിംഗ് ഗോള്‍ ടീമിന്റെ വേഗതയെ ബാധിച്ചോയെന്ന ചോദ്യത്തിന് അതേ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

അതെ, ഞാന്‍ അങ്ങനെ കരുതുന്നു. കാരണം ഞങ്ങള്‍ പന്തില്‍ നല്ല സമ്മര്‍ദ്ദത്തോടെ കളി വളരെ നന്നായി ആരംഭിച്ചു. എന്നാല്‍ പിന്നീട് ഞങ്ങള്‍ ഒരു ഗോള്‍ വഴങ്ങി. തുടര്‍ന്ന് ഞങ്ങള്‍ക്ക് പന്ത് ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. കൂടാതെ, എന്റെ അഭിപ്രായത്തില്‍, പന്ത് കൈവശം വച്ചപ്പോള്‍, അവസരങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങളുടെ മുന്നില്‍ പരിഹാരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍, സമ്മര്‍ദ്ദം പന്തില്‍ തിരികെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. അതിനുശേഷം പ്രകടനം വളരെ മികച്ചതായിരുന്നു. രണ്ടാം പകുതി ഞങ്ങള്‍ക്ക് നല്ലതായിരുന്നു. എന്നാല്‍ ഫുട്‌ബോളില്‍ അത് സംഭവിക്കുന്നു. ഒരു വ്യക്തിഗത തെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഗോള്‍ വഴങ്ങാന്‍ കഴിയും, ഇന്ന് ഞങ്ങള്‍ക്കതാണ് സംഭവിച്ചത്.

പിന്നെ കളികള്‍ തെറ്റുമ്പോള്‍ ജയിക്കുക പ്രയാസമാണ്. എന്നാല്‍ ഇത് ജോലിയുടെ ഭാഗമാണ്, ഇത് ഫുട്‌ബോളിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് രണ്ട് വ്യക്തിഗത തെറ്റുകള്‍ ഉണ്ടായി, അതിനാല്‍ ഞങ്ങള്‍ക്ക് പോയിന്റുകളില്ല- ഫ്രാങ്ക് ഡോവന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക