'ഞങ്ങള്‍ക്ക് രണ്ട് വ്യക്തിഗത തെറ്റുകള്‍ ഉണ്ടായി'; മുംബൈക്കെതിരായ തോല്‍വിയില്‍ ഫ്രാങ്ക് ഡോവന്‍

ഐഎസ്എല്‍ 10ാം സീസണിലെ മൂന്നാമത്തെ മത്സരം മുംബൈ സിറ്റിക്ക് എതിരെ അവരുടെ തട്ടകത്തില്‍ കളിച്ച ബാസ്റ്റേഴ്‌സിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍ക്കാനായിരുന്നു വിധി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവ് തന്നെയാണ് ഗോളുകള്‍ക്ക് കാരണമായത് എങ്കില്‍ മനോഹരമായ ടീം പ്ലേയുടെ അടയാളം ആയിരുന്നു ബ്ലാസ്റ്റേഴ്സ് നേടിയ ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്ത് പ്രീതം കോട്ടലിന്റെ പിഴവ് മുതലെടുത്ത് ജോര്‍ജെ പെരേര ഡയസ് പന്ത് വലയിലേക്ക് തൊടുത്ത് വിട്ട് ലാലാംഗ്മാവിയ റാല്‍റ്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ഫാറൂഖ് ആശ്വാസ ഗോള്‍ കണ്ടെത്തി.

മത്സരത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍ പരാജയ കാരങ്ങള്‍ വിശദീകരിച്ചു. ഒരു വ്യക്തിഗത തെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഗോള്‍ വഴങ്ങാന്‍ കഴിയുമെന്നും അത്തരത്തില്‍ രണ്ട് വ്യക്തിഗത തെറ്റുകള്‍ തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ചെന്നും ഡോവന്‍ പറഞ്ഞു. ഓപ്പണിംഗ് ഗോള്‍ ടീമിന്റെ വേഗതയെ ബാധിച്ചോയെന്ന ചോദ്യത്തിന് അതേ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

അതെ, ഞാന്‍ അങ്ങനെ കരുതുന്നു. കാരണം ഞങ്ങള്‍ പന്തില്‍ നല്ല സമ്മര്‍ദ്ദത്തോടെ കളി വളരെ നന്നായി ആരംഭിച്ചു. എന്നാല്‍ പിന്നീട് ഞങ്ങള്‍ ഒരു ഗോള്‍ വഴങ്ങി. തുടര്‍ന്ന് ഞങ്ങള്‍ക്ക് പന്ത് ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. കൂടാതെ, എന്റെ അഭിപ്രായത്തില്‍, പന്ത് കൈവശം വച്ചപ്പോള്‍, അവസരങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങളുടെ മുന്നില്‍ പരിഹാരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍, സമ്മര്‍ദ്ദം പന്തില്‍ തിരികെ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. അതിനുശേഷം പ്രകടനം വളരെ മികച്ചതായിരുന്നു. രണ്ടാം പകുതി ഞങ്ങള്‍ക്ക് നല്ലതായിരുന്നു. എന്നാല്‍ ഫുട്‌ബോളില്‍ അത് സംഭവിക്കുന്നു. ഒരു വ്യക്തിഗത തെറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഗോള്‍ വഴങ്ങാന്‍ കഴിയും, ഇന്ന് ഞങ്ങള്‍ക്കതാണ് സംഭവിച്ചത്.

പിന്നെ കളികള്‍ തെറ്റുമ്പോള്‍ ജയിക്കുക പ്രയാസമാണ്. എന്നാല്‍ ഇത് ജോലിയുടെ ഭാഗമാണ്, ഇത് ഫുട്‌ബോളിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് രണ്ട് വ്യക്തിഗത തെറ്റുകള്‍ ഉണ്ടായി, അതിനാല്‍ ഞങ്ങള്‍ക്ക് പോയിന്റുകളില്ല- ഫ്രാങ്ക് ഡോവന്‍ പറഞ്ഞു.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍