ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, നടക്കുന്നത് സമ്പൂർണ ആക്രമണം; നല്ല പേര് നശിപ്പിക്കാൻ ശ്രമിക്കുന്നവരെ അതിന് അനുവദിക്കില്ലെന്ന് ലപോർട്ട

ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ‘നെഗ്രേറ കേസിൽ’ മൗനം വെടിഞ്ഞു. 2001 നും 2018 നും ഇടയിൽ റഫറിയിംഗ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജോസ് എൻറിക്വസ് നെഗ്രേരയ്ക്ക് 7.2 മില്യൺ യൂറോയുടെ ഭീമമായ തുക ബാഴ്‌സ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്ന വിഷയം.

ലപോർട്ട ഇപ്പോഴാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ക്ലബ്ബിന്റെ പേര് കളങ്കപ്പെടുത്താനുള്ള ദുഷ്ട മനസ്സിന്റെ തന്ത്രമാണിതെന്ന് പറഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെ:

“അസൂയയാൽ പ്രചോദിതരായ ചില ആളുകൾ തെറ്റായ പ്രചാരണങ്ങളിലൂടെ നമ്മുടെ പ്രശസ്തി നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബാഴ്‌സലോണ തെറ്റുകാരല്ല, ഞങ്ങൾ എല്ലാ ശക്തിയും ഉപയോഗിച്ച് ക്ലബ്ബിനെ പ്രതിരോധിക്കും. ലാപോർട്ട കൂട്ടിച്ചേർത്തു:

“ഞങ്ങൾ മൂല്യങ്ങളുള്ള ഒരു ക്ലബ്ബാണ്. ഞങ്ങൾ ‘മൂല്യങ്ങൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത്വെറുതെയല്ല. മറിച്ച് അവ നമ്മുടെ കായിക മികവിന്റെ മാതൃകയുടെ അടിസ്ഥാന ഘടകമായതിനാലാണ്. ”

എന്തായലും ക്ലബ്ബിനെ നേരെ ഉയർന്നിരിക്കുന്ന ആരോപണം വളരെ കടുപ്പമേറിയതാണെന്ന് നിസംശയം പറയാം.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി