ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, നടക്കുന്നത് സമ്പൂർണ ആക്രമണം; നല്ല പേര് നശിപ്പിക്കാൻ ശ്രമിക്കുന്നവരെ അതിന് അനുവദിക്കില്ലെന്ന് ലപോർട്ട

ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട ‘നെഗ്രേറ കേസിൽ’ മൗനം വെടിഞ്ഞു. 2001 നും 2018 നും ഇടയിൽ റഫറിയിംഗ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജോസ് എൻറിക്വസ് നെഗ്രേരയ്ക്ക് 7.2 മില്യൺ യൂറോയുടെ ഭീമമായ തുക ബാഴ്‌സ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നതായിരുന്ന വിഷയം.

ലപോർട്ട ഇപ്പോഴാണ് ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ക്ലബ്ബിന്റെ പേര് കളങ്കപ്പെടുത്താനുള്ള ദുഷ്ട മനസ്സിന്റെ തന്ത്രമാണിതെന്ന് പറഞ്ഞു. അദ്ദേഹം പറയുന്നത് ഇങ്ങനെ:

“അസൂയയാൽ പ്രചോദിതരായ ചില ആളുകൾ തെറ്റായ പ്രചാരണങ്ങളിലൂടെ നമ്മുടെ പ്രശസ്തി നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബാഴ്‌സലോണ തെറ്റുകാരല്ല, ഞങ്ങൾ എല്ലാ ശക്തിയും ഉപയോഗിച്ച് ക്ലബ്ബിനെ പ്രതിരോധിക്കും. ലാപോർട്ട കൂട്ടിച്ചേർത്തു:

“ഞങ്ങൾ മൂല്യങ്ങളുള്ള ഒരു ക്ലബ്ബാണ്. ഞങ്ങൾ ‘മൂല്യങ്ങൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത്വെറുതെയല്ല. മറിച്ച് അവ നമ്മുടെ കായിക മികവിന്റെ മാതൃകയുടെ അടിസ്ഥാന ഘടകമായതിനാലാണ്. ”

എന്തായലും ക്ലബ്ബിനെ നേരെ ഉയർന്നിരിക്കുന്ന ആരോപണം വളരെ കടുപ്പമേറിയതാണെന്ന് നിസംശയം പറയാം.

Latest Stories

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി