'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അലങ്കരിക്കപ്പെട്ട കളിക്കാരിൽ ഒരാളാണ് നെയ്മർ. എന്നാൽ മുൻ പിഎസ്ജി, ബാഴ്‌സലോണ താരത്തിൻ്റെ കരിയറിൽ ഉടനീളം പരിക്കുകൾ പിന്നലെ കൂടിയിട്ടുണ്ട്. എസിഎൽ പരിക്കിൽ നിന്ന് നെയ്മർ അടുത്തിടെ തിരിച്ചെത്തിയിരുന്നുവെങ്കിലും മറ്റൊരു പരുക്ക് തിരിച്ചടി അദ്ദേഹത്തെ കുറച്ച് ദിവസത്തേക്ക് കൂടി പിച്ചിൽ നിന്ന് മാറ്റി നിർത്തുന്നു. അൽ ഹിലാലിലേക്കുള്ള അദ്ദേഹത്തിൻ്റെ ഏറെ കൊട്ടിഘോഷിച്ച നീക്കം മുതൽ, നെയ്മറെ പിച്ചിൽ അധികം ആരാധകർ കണ്ടിട്ടില്ല. കാരണം പരിക്കുകൾ അദ്ദേഹത്തെ പരിമിതമായ പ്രകടനങ്ങളിൽ ഒതുക്കി നിർത്തി.

ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള ഇൻ്റർ മയാമിയിലേക്ക് നെയ്മർ മാറുന്നു എന്ന വാർത്ത ഇതിനിടയിൽ പ്രചരിച്ചിരുന്നു. അതേസമയം ബ്രസീലിലേക്ക് തിരിച്ചുപോകാനും ആലോചിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ സമീപ ഭാവിയിൽ നെയ്മറെ സൈൻ ചെയ്യാനുള്ള സാധ്യതകൾ ബ്രസീലിയൻ ക്ലബ് പാൽമിറസ് പ്രസിഡൻ്റ് ലീല പെരേര തള്ളിക്കളഞ്ഞു. ഫാബ്രിസിയോ റൊമാനോ ഉദ്ധരിച്ചത് പോലെ, “നെയ്മർ പാൽമിറാസിൽ ചേരില്ല; ഈ ക്ലബ് ഒരു മെഡിക്കൽ ഡിപ്പാർട്ടുമെന്റല്ല. എനിക്ക് ഉടൻ ചേരാൻ കഴിയുന്ന ഒരാളെ വേണം, പരിശീലകൻ ആഗ്രഹിക്കുന്നുവെങ്കിൽ നാളെ കളിക്കാൻ തയ്യാറായ ഒരാൾ.”

നെയ്മർ അടുത്തിടെ മയാമിയിൽ ഒരു മാൻഷൻ വാങ്ങിയിരുന്നു. ഇത് അദ്ദേഹം എംഎൽഎസിലേക്ക് അടുക്കുന്നു എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി. എന്നാൽ എംഎൽഎസ് റോസ്റ്റർ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഇൻ്റർ മയാമി കോച്ച് ജെറാർഡോ ടാറ്റ മാർട്ടിനോ അത്തരം സാധ്യതകളെ നിരസിച്ചു. ഗോൾ റിപ്പോർട്ട് ചെയ്ത വാർത്തയിൽ അദ്ദേഹം പറഞ്ഞു: “അത് ഒരു അനന്തരഫലവും ഉണ്ടാക്കില്ല, എന്നാൽ MLS ന് എന്തെങ്കിലും നിയമം ഉണ്ടെങ്കിൽ അത് എങ്ങനെയായിരിക്കും? നിയമങ്ങൾ കർശനമാണ്, എംഎൽഎസ് മാറ്റാൻ തീരുമാനിച്ചില്ലെങ്കിൽ അത് ലംഘിക്കാനാവില്ല.”

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ