കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ, എന്നിട്ടും സൂപ്പർ കപ്പ് കാണാൻ ആളില്ല; എന്താണ് സംഭവിച്ചത്

ഐഎസ്‌എൽ ടീമുകളും ഐ. ലീഗ് ടീമുകളും മാറ്റുരക്കുന്ന സൂപ്പർ കപ്പ് സ്റ്റേഡിയം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലും നടക്കുമ്പോൾ മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്ന പരാതിയാണ് ആളുകൾക്ക് ഉള്ളത് . എന്തുകൊണ്ട് മത്സരങ്ങൾ കാണാൻ ആൾ എത്തുന്നില്ല എന്നതിന്റെ കാരണത്തിനും വ്യക്തതയില്ല.

ഇപ്പോൾ നോമ്പുകാലം നടക്കുന്നതിനാലാണ് ആൾ എത്താത്തത് എന്നൊരു വാദമുണ്ട്. അങ്ങനെ പറയുന്നവർ അറിയാൻ ഇതുപോലെ ഒരു നോമ്പുകാലത്താണ് മലപ്പുറത്ത് നിറഞ്ഞു കവിഞ്ഞ ആളുകൾക്ക് മുന്നിൽ മത്സരങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള രണ്ട ടീമുകൾ കളിക്കുന്ന ടൂർണമെന്റ് ആയിരുന്നിട്ടും ആളുകൾ കുറവാണ്. കേരളത്തിന്റെ ആദ്യമത്സരത്തിൽ 11,562 പേർ എത്തിയിരുന്നു. എന്നാൽ ഇതിലും ആളുകൾ കുറവായിരുന്നു എന്നും പറയുന്നു.

ഫുട്‍ബോളിനെ സ്നേഹിക്കുന്ന മണ്ണിൽ കളി നടന്നിട്ടും ഈ അവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് എങ്കിലും നിറഞ്ഞ് കവിഞ്ഞ ഗാലറി പ്രതീക്ഷിച്ച സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റി. പ്രചാരണം മോശമായിരുന്നു എന്നും, ടിക്കറ്റ് വില കൂടുതൽ ആണെന്നുമൊക്കെ പരാതിയുണ്ട്. എന്തായാലും പ്രതീക്ഷിച്ച വീര്യം സൂപ്പർ കപ്പിന് ഇല്ലെന്ന് സാരം.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍