മോഡ്രിച്ച് റഫറിയെ കുറ്റം പറഞ്ഞപ്പോൾ നിന്ന് കരയാതെ നാട്ടിൽ പോകാൻ പറഞ്ഞവർ മെസി റഫറിയെ കുറ്റം പറഞ്ഞപ്പോൾ സഹതപിക്കുന്നു; ഇതും ഒരു ഇരട്ടത്താപ്പല്ലേ!

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണ് നമ്മൾ ഈ വര്ഷം സാക്ഷ്യം വഹിച്ചതെന്ന് നിസംശയം പറയാൻ സാധിക്കും. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ചില മത്സരഫലങ്ങളും ട്വിസ്റ്റുകളും ഒക്കെയായി കലരായ ലോകകപ്പ് അതിന്റെ ജേതാക്കളെ കണ്ടുപിടിക്കാനുള്ള ദിവസങ്ങളിലേക്ക് എത്തുമ്പോൾ ലോകകപ്പ് കണ്ട ആളുകൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ വിമർശിച്ചത് റഫറിയിങ്ങിനെ ആയിരിക്കും എന് നിസംശയം പറയാം.

സാധാരണ ഉയർന്ന നിലവാരം പുലർത്തുന്ന ഫിഫ റഫറിയിങ്ങിൽ ഈ വര്ഷം ചില മത്സരങ്ങളിൽ ചില ഇടിവുകളും കുറ്റവും വന്നു എന്നത് സത്യം തന്നെയാണ്. അര്ജന്റീന- നെതർലൻഡ്‌സ്‌ മത്സരം യഥാർത്ഥത്തിൽ ഇരുടീമുകളും റഫറിയും തമ്മിലുള്ള പോരാട്ടമായിരുന്നു എന്ന് പറയാം. 17 മഞ്ഞ കാർഡുകളാണ് ആ മത്സരത്തിൽ റഫറി പുറത്തെടുത്തത്. മത്സരത്തിന് ശേഷം റഫറിയിങ്ങിനെതിരെ മെസി ഉൾപ്പടെ ഉള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. വിലക്ക് കിട്ടും എന്നുള്ളതിനാൽ മാത്രമാണ് കൂടുതൽ പറയാത്തത് എന്നുപോലും മെസി പറഞ്ഞിരുന്നു. അതോടെ മെസി ആരാധകരും റഫറിക്കെതിരെ രംഗത്ത് എത്തി.

എന്തായാലും ഇത്തരം ഒരു കുറ്റപ്പെടുത്തൽ മെസി നടത്തിയപ്പോൾ അദ്ദേഹത്തെ അനുകൂലിച്ചവർ തന്നെയാണ് മോഡ്രിച്ച് റഫറിയെ വിമർശിച്ചപ്പോൾ മോഡ്രിച്ചിന് എതിരെ നിന്നതെന്നും ശ്രദ്ധിക്കണം. അര്ജന്റീന- ക്രൊയേഷ്യ മത്സരത്തിലെ ട്വിസ്റ്റ് മെസി നേടിയ പെനാൽറ്റി ഗോളായിരുന്നു. അതുവരെ ആ മത്സരത്തിൽ ക്രൊയേഷ്യ പുലർത്തിയ ആധിപത്യം ആ പെനാൽറ്റിയോടെയാണ് തളർന്നത്.

“ആ പെനാല്‍റ്റി അനുവദിക്കാന്‍ പാടില്ലായിരുന്നു. അതുവരെ ഞങ്ങള്‍ നന്നായി കളിച്ചിരുന്നു. സാധാരണയായി ഞാന്‍ റഫറിമാരെ കുറിച്ച് സംസാരിക്കില്ല.എന്നാല്‍ ഇതിനെ കുറിച്ച് പ്രതികരിച്ചെ മതിയാകു. അദ്ദേഹമൊരു വളരെ മോശം റഫറിയാണ്. ഇന്നത്തെ കാര്യം മാത്രമല്ല പറയുന്നത്, അയാള്‍ നിയന്ത്രിച്ച മത്സരങ്ങളില്‍ ഞാന്‍ മുന്‍പും കളിച്ചിട്ടുണ്ട്. എനിക്ക് അയാളെ കുറിച്ച് നല്ല ഓര്‍മ്മകളൊന്നുമില്ല. അയാളൊരു ദുരന്തമാണ്. എങ്കിലും ഞാന്‍ അര്‍ജന്‍റീനയെ അഭിനന്ദിക്കുന്നു. അവരില്‍ നിന്ന് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഫൈനല്‍ അര്‍ഹിക്കുന്ന ടീമാണ്. എന്നാല്‍ ആദ്യത്തെ പെനാല്‍റ്റി അത് ഞങ്ങളെ തകര്‍ത്തുകളഞ്ഞു’- മോഡ്രിച്ച് പറഞ്ഞു.

എന്തായാലും മെസി റഫറിക്കെതിരെ വിമർശനം ഉന്നയിച്ചപ്പോൾ അയാളെ പിന്തുണച്ചവർ മോഡ്രിച്ച് പറഞ്ഞപ്പോൾ എതിർത്തത് ശരിക്കും ഒരു ഇരട്ടത്താപ്പ് തന്നെ അല്ലെ?

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ