എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ

കാല്‍പന്തിന് പുറകെയുള്ള ഭ്രാന്തമായ സ്വപ്നാടങ്ങളില്‍ എപ്പഴോ, റൊണാള്‍ഡോയും, റിവാള്‍ഡോയും, റൊണാള്‍ഡീഞ്ഞൊയും, കാര്‍ലോസുമൊക്കെ കോറിയിട്ട മനസിലെ പീതവര്‍ണ്ണം മാഞ്ഞുപോകുകയും, അവിടേയ്ക്ക്, ഗഗന സീമകളുടെ നീലയും-വെള്ളയും ആഴത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്തത്, നീളന്‍ മുടിയിഴകളുള്ള, നക്ഷത്രകണ്ണുകളുള്ള ലിയോ രാജകുമാരനെ ആ കുപ്പായത്തില്‍ കണ്ട നാള്‍ മുതലായിരുന്നു.

പിന്നീടങ്ങോട്ട് ആയാള്‍ക്കൊപ്പം, കണ്ണീരിലും വിയര്‍പ്പിലും കുതിര്‍ന്നു നനഞ്ഞിറ്റിയ ഹൃദയവുമായി നടത്തിയ പ്രയാണങ്ങളെക്കാള്‍, തീവ്രമായി മറ്റൊന്നുമില്ലായിരുന്നു. അയാള്‍ക്ക് പൊള്ളിയപ്പോള്‍ ഒപ്പം പൊള്ളിയും, അയാള്‍ കരഞ്ഞപ്പോള്‍ ഒപ്പം കരഞ്ഞും, അയാള്‍ ഹതാശനായപ്പോള്‍, അയാളോളം ഹതാശനായും സ്വയം അയാളായി മാറിയൊരു യാത്ര.

ആല്‍ബിസെലസ്റ്റുകളുടെ കുപ്പായത്തില്‍ അയാള്‍ കളിക്കാനിറങ്ങിയ ഓരോ ഫൈനലിന് മുമ്പും, എന്റെ ഹൃദയമിടിച്ച പ്രവേഗത്തില്‍, പിന്നീടൊരിക്കലും ഹൃദയമിടിച്ചു കാണുകയില്ല… ആ നിമിഷങ്ങളിലെ എന്റെ രക്തസമ്മര്‍ദ്ദമളന്ന സ്പിഗ്മമനോമീറ്ററിലെ മെര്‍ക്കുറി, പിന്നീടൊരിക്കലും അതുപോലെ ഉയര്‍ന്നിരിക്കില്ല…

‘അന്നാമ്മോ, ഇന്നെങ്കിലും നമ്മുടെ പാര്‍ട്ടി ജയിക്കുമോടി!’, എന്ന് അത്രമേല്‍ ആര്‍ദ്രമായി പിന്നീടൊരിക്കലും അവളോട് ചോദിച്ചു കാണുകയില്ല… ജീവിതത്തില്‍ ആദ്യമായി, അത്തരം യാതൊരു വികാരവിക്ഷോപങ്ങളുമില്ലാത്ത, അയാള്‍ കളിക്കുന്നൊരു ഫൈനലിനു മുമ്പുള്ള നിമിഷങ്ങങ്ങളാണ് കടന്നു പോകുന്നത്. ലയണല്‍ ആന്ദ്രേസ് മെസ്സി സിംഹാസനാരൂഡനായ ലുസൈയിലിലെ ആ രാത്രി എന്റെ കാമനകളെ അത്രമേല്‍ തൃപ്തമാക്കിയിരിക്കുന്നു…….

കാല്‍പന്തിനെ പ്രണയിച്ച എന്നിലെ കാമുകന്‍ പ്രണയത്തിന്റെ നീഹാരാര്‍ദ്ര മഹാദ്രികളില്‍ എപ്പഴേ ചുംബിച്ചു കഴിഞ്ഞിരിക്കുന്നു.. അയാളുടെ നേട്ടങ്ങളോ, നഷ്ടങ്ങളോ ഇനിയങ്ങോട്ട് എന്നെ ഉദ്ധീപിപ്പിക്കാത്ത വിധം അയാള്‍ എന്നെ അത്രമേല്‍ പൂര്‍ണ്ണനാക്കിയിരിക്കുന്നു..

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയിലെ തണുപ്പുള്ളയൊരു രാത്രിയില്‍ കണ്ട, മനസില്‍ വീണ്ടും പീതപുഷ്പങ്ങളുടെ വസന്തങ്ങള്‍ ഉണര്‍ത്തിയൊരു കാഴ്ച ഇന്നും ഒളിമങ്ങാതെ അതു പോലെയുണ്ട്. ആ മഞ്ഞകുപ്പായക്കാരന്‍ പക്ഷെ ബ്രസീലുകാരന്‍ ആയിരുന്നില്ല. വാരകള്‍ക്ക് അകലെ നിന്നും ഉയര്‍ന്നിറങ്ങിയ പന്തിനെ തന്റെ ഇടം നെഞ്ചുക്കൊണ്ട് ഇടം കാലിലേക്ക് സ്വീകരിച്ച്, ഉറുഗിയന്‍ ഗോള്‍ വലയിലേക്ക് അവന്‍ ഉതിര്‍ത്തൊരു ഷോട്ട്. ഒറ്റ ഷോട്ടു കൊണ്ട് അവനെ ഞാന്‍ പ്രണയിച്ചു പോയി! ഹാമസ് റോഡ്രിഗസ്സ്…!

എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ട ഉയരങ്ങളില്‍ എങ്ങും എത്താനാവാതെ, എവിടെയോ മറഞ്ഞു പോയ അവന്റെ സ്വപ്നതുല്യമായ തിരിച്ചുവരവ് കൂടിയാണ് ഈ കോപ്പ. ഖത്തറിലെ ലിയോയെപ്പോലെ, അവന്റെ ഹൃദയ താളങ്ങള്‍ക്കൊപ്പം ചുവടുവെച്ചാണ് കൊളംബിയ, കോപ്പയുടെ ഫൈനലില്‍ എത്തിയിരിക്കുന്നത്.
ഈ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍, മിശിഹ തന്റെ കിരീടം അവന് കൈമാറിയാലും, എന്റെ ഹൃദയം കൂടുതല്‍ ശോണിതമാവുകയേയുള്ളു… ഞാന്‍ കൂടുതല്‍ ഉദ്ഗാഢത്തോടെ കാല്‍പന്തിനെ ആ ഹൃദയത്തോടു ചേര്‍ത്തു വെയ്ക്കുകമാത്രമേ ചെയ്യുകയൊള്ളു

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ