" ഞങ്ങൾ മൂന്നു പേരുടെയും ഒത്തുചേരൽ വേറെ ലെവൽ ആയിരിക്കും"; നെയ്മർ ജൂനിയറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും ട്വീറ്റ് ചെയ്തിരുന്നു.

ഫുട്ബോളിൽ മെസി നെയ്മർ സുവാരസ് എന്നിവർ ഒരുമിച്ചുള്ള മത്സരങ്ങൾ കാണാൻ എന്നും ആരാധകർക്ക് ഹരമാണ്. ബാഴ്സിലോണയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് താരങ്ങൾ നടത്തിയിരുന്നത്. ബാഴ്‌സയിൽ നിന്ന് പോയതിന് ശേഷം ഇവർ മൂന്നു പേരും ഒരുമിച്ച് ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഇവർ മൂന്നു പേരും ഒരുമിച്ച് വീണ്ടും കളിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

” മെസിക്കും സുവാരസിനുമൊപ്പം വീണ്ടും കളിക്കുന്നത് തീര്‍ച്ചയായും അവിശ്വസനീയമായിരിക്കും. അവര്‍ എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഇപ്പോഴും മികച്ച സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. മൂന്ന് പേരും വീണ്ടും ഒരുമിക്കുന്നത് രസകരമായിരിക്കും” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

'വാതിലടച്ചാലും താക്കോല്‍ ഉണ്ടല്ലോ, ആവശ്യം ഉണ്ടെങ്കില്‍ തുറക്കാം'; അന്‍വര്‍ വിഷയത്തില്‍ കെപി സിസി പ്രസിഡന്റ് സണ്ണി ജോസഫ്

'സർവ്വം ഷൗക്കത്ത് മയം'; നിലമ്പൂരിൽ യുഡിഎഫ് ലീഡ് 8000 കടന്നു, എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു, കരുത്ത് കാട്ടി പി വി അൻവർ

'വോട്ട് പിടിക്കുന്നത് പിണറായിസത്തിനെതിരെ, യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നത് അടിസ്ഥാന രഹിതം'; പി വി അൻവർ

'ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു, മറ്റൊന്നും ഏശിയില്ല'; നിലമ്പൂർ തിരഞ്ഞെടുപ്പിൽ സാദിഖലി ശിഹാബ് തങ്ങൾ

നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് ബിജെപി; തുടക്കം മുതല്‍ ലീഡുമായി യുഡിഎഫ് കുതിപ്പ്; ചുരുക്കം ബൂത്തുകളില്‍ മാത്രം ലീഡ് നേടി എം സ്വരാജ്‌

നിലമ്പൂരില്‍ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്; തുടക്കം മുതൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്

നിലമ്പൂരിൽ യുഡിഎഫ് തരംഗം; കുതിച്ച് കയറി ആര്യാടൻ ഷൗക്കത്ത്, ലീഡ് 5000കടന്നു

ആദ്യമേ ആര്യാടൻ; നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

പാലക്കാട് ജില്ലയിലെ ചെക്ക്ഡാമുകളിലെ ഒഴുക്കില്‍പെട്ട് മൂന്ന് മരണം; മരിച്ചത് രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്‌കനും

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍