മോശം തീരുമാനത്തിന് പിന്നാലെ റഫറിയെ ഇടിച്ചുകൂട്ടി ടീം ഉടമ, നിലത്തുവീണിട്ടും ഉപദ്രവം നിർത്താതെ താരങ്ങളും; ടർക്കിഷ് ലീഗിൽ കണ്ടത് നാടകീയ രംഗങ്ങൾ; ലീഗ് നിർത്തുവെച്ചു, വീഡിയോ വൈറൽ

ഇങ്ങനെ ഒരു കാഴ്ച്ച ഫുട്‍ബോൾ ലോകത്ത് ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല. തുർക്കിഷ് ലീഗിൽ നടന്ന അങ്കരഗുച്ചു റിസസ്പോർ മത്സരത്തിലാണ് മത്സരം നിയന്ത്രിച്ച റഫറിയെ ടീം ഉടമയും സ്റ്റാഫും ചേർന്ന് മർദിച്ചത്. രണ്ട് റെഡ് കാർഡുകൾ പുറത്തെടുത്ത ഏറെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഒരു ഗോളിന്റെ സമനിലയിലാണ് ഇരു ടീമുകളും മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ അങ്കരഗുച്ചു ഒരു ഗോളിന് മുന്നിൽ എത്തിയത് ആയിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ അവസാന മിനിറ്റിൽ റിസസ്പോർ ഒരു ഗോൾ തിരിച്ചടിച്ചതോടെ മത്സരം സമനിലയിൽ അവസാനിക്കുക ആയിരുന്നു.

മത്സരം തുടങ്ങി 14 മിനിറ്റിൽ അങ്കരഗുച്ചു ആദ്യ ഗോൾ നേടി. ഒരു ഗോൾ നേടി ആദ്യ പകുതിക്ക് പിരിഞ്ഞ ടീമിന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ താരത്തെ റെഡ് കാർഡ് കണ്ട് നഷ്ടമാകുന്നു. പിന്നെ മത്സരം എങ്ങനെ എങ്കിലും സമനിലയിൽ ആക്കിയാൽ മതിയായിരുന്നു അങ്കരഗുച്ചു ടീമിന്. അവർ ആഗ്രഹിച്ച പോലെ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ റിസസ്പോർ താരത്തിനും രണ്ടാം പകുതിയുടെ അധിക സമയത്ത് റെഡ് കാർഡ് കിട്ടുന്നു. മത്സരത്തിന് ഫൈനൽ വിസിൽ ഏത് സമയത്തും വീഴാമെന്ന അവസ്ഥയിൽ കാര്യങ്ങൾ നിൽക്കെ റിസസ്പോർ ഒരു ഗോൾ മടക്കിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

ജയം ഉറപ്പിച്ച മത്സരം സമനിലയിൽ അവസാനിച്ചതോടെ അങ്കരഗുച്ചു ടീം ഉടമ റഫറിയെ മര്ദിക്കുക ആയിരുന്നു. റഫറിയുടെ മോശം തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഉപദ്രവം. അദ്ദേഹം പിന്മാറിയ ശേഷം താരങ്ങളും മറ്റ് ഒഫീഷ്യൽസും എത്തി അദ്ദേഹത്തെ ഉപദ്രവിച്ചു. നിലത്ത് വീണിട്ടും അദ്ദേഹത്തെ ഉപദ്രവിക്കുന്നത് തുടർന്നു.

മുഖത്ത് മുഴുവൻ ചോരയൊലിപ്പിച്ച് നീരുവച്ച റഫറിയെ വൈകാതെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ലീഗ് ഉടനടി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തി വയ്ക്കാനും തീരുമാനിച്ചു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ