കഴിഞ്ഞ ഫൈനലിൽ ആകാശ് മിശ്രക്ക് റെഡ് കാർഡ് കൊടുക്കാതെ മഞ്ഞ കാർഡ് കൊടുത്ത് "ഒത്തുതീർപ്പ്" പറഞ്ഞതും ഇതേ ക്രിസ്റ്റൽ ജോൺ തന്നെ, ആ റെഡ് കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ കപ്പ് കേരളത്തിന്റെ ഷെൽഫിൽ ഇരിക്കുമായിരുന്നു; ക്രിസ്റ്റലിന് എന്താണ് കേരളത്തോട് ഇത്ര കലിപ്പ്

കേരളം അവരുടെ ഏറ്റവും മികച്ച സീസണുകളിൽ ഒന്ന് കളിച്ചത് കഴിഞ്ഞ വർഷമായിരുന്നു. ഫൈനലിൽ പെനാൽറ്റി നിർഭാഗ്യത്തിന് ഒടുവിലാണ് കേരളം കിരീടം കൈവിട്ടത്. ആ മത്സരം നിയന്ത്രിച്ചത് ഇപ്പോൾ വിവാദനായകനായ ക്രിസ്റ്റൽ ജോൺ തന്നെ ആയിരുന്നു. ഇപ്പോൾ വിവാദത്തോൽ പെട്ടിരിക്കുന്ന റഫറിയെക്കുറിച്ച് സ്പോർട്സ് ജേര്ണലിസ്റ് മാർക്കസ് ഒരു നിർണായക കാര്യം പറഞ്ഞിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ മത്സരത്തിലെ വിവാദ ഗോൾ തീരുമാനം അനുവദിച്ചതിന് പിന്നാലെ കേരളം മത്സരം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഒരുപാട് വിവാദങ്ങൾ ഉണ്ടായി, അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഏറ്റുമുട്ടലിന് ശേഷം ക്ലബ്ബിനെതിരെയും പരിശീലകനെതിരെയും നടപടികൾ ഉണ്ടാകാനാണ് സാധ്യതകൾ കാണുന്നത്. ക്ലബ്ബിനെതിരെയുള്ള നടപടി പിഴയിൽ ഒതുങ്ങാനാണ് സാധ്യത. എന്നാൽ കോച്ചിനെതിരെ പ്രത്യേക നടപടിയാണ് ഉണ്ടാവുകയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എഐഎഫ്എഫ് കാരണം കാണിക്കൽ നോട്ടീസാണ് വുകോമനോവിച്ചിന് അയച്ചിരിക്കുന്നത്.

റഫറി ക്രിസ്റ്റൽ ജോൺ നൽകിയ മാച്ച് റിപ്പോർട്ടും ഇവാനെതിരെയാണ് , അതിൽ പറയുന്നത് ഇങ്ങനെ- “മുഖ്യ പരിശീലകന് എന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടച്ച്‌ലൈനിനടുത്ത് വച്ച് സംസാരിക്കാമെന്ന് ഞാൻ കെബിഎഫ്‌സിയുടെ മാനേജരോട് നിർദ്ദേശിച്ചു. ഈ ഓഫർ നിരസിച്ച് കെബിഎഫ്‌സി ടീമും അവരുടെ സ്റ്റാഫും അവരുടെ ഡ്രസ്സിംഗ് റൂമിലേക്ക് പോയി.

എന്തായാലും സ്വയം ഒരു മാന്യനായി ചിത്രീകരിച്ച ക്രിസ്റ്റലിനെക്കുറിച്ച് മാർക്കസ് പറയുന്നത് ഇങ്ങനെ- “കഴിഞ്ഞ സീസണിലെ ഫൈനലിൽ, റഫറി (ക്രിസ്റ്റൽ ജോൺ) ഒരു ‘ലാസ്റ്റ് മാൻ’ ഫൗളുമായി ബന്ധപ്പെട്ട് ഒരു വിവാദ കോൾ നടത്തി. കളിക്കാരും ആരാധകരും ആ ഫൗളിനെക്കുറിച്ച് പറഞ്ഞതാണ്. അതിനാൽ (അതേ) റഫറി മറ്റൊരു വിവാദ കോൾ നടത്തിയപ്പോൾ, അത് നമ്മൾ ശ്രദ്ധിക്കണം.”

കഴിഞ്ഞ ഫൈനലിൽ കേരളത്തിന്റെ നിഷ് കുമാറിനെ ആകാശ് ചോപ്ര ക്രൂരമായി ഫൗൾ ചെയ്തിരുന്നു. എല്ലാ അർത്ഥത്തിലും റെഡ് കാർഡ് കൊടുക്കേണ്ട ആ ഫൗളിന് ക്രിസ്റ്റൽ നൽകിയത് മഞ്ഞ കാർഡ്. അന്ന് അത് റെഡ് കാർഡ് കൊടുത്തിരുന്നെങ്കിൽ മത്സരം പെനാൽറ്റിയിലേക്ക് ഒന്നും നീങ്ങുക ഇല്ലായിരുന്നു, കപ്പ് ബ്ലാസ്റ്റേഴ്സിന്റെ ഷെൽഫിൽ ഇരിക്കുമായിരുന്നു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ