ക്ലബിന്റെ കാര്യത്തിൽ പ്രമുഖ അർജന്റീനൻ താരം തീരുമാനമെടുത്തു; ആവേശത്തിൽ ഫുട്ബോൾ ആരാധകർ

നിലവിലെ അർജന്റീനൻ ടീമിൽ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. കഴിഞ്ഞ ഫിഫ ലോകകപ്പിലും ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണ്ണമെന്റിലും ട്രോഫി നേടി കൊടുക്കാൻ ടീമിന്റെ മുൻപന്തിയിൽ നിന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. ഈ വർഷം നടന്ന കോപ്പയിൽ 6 കളികളിൽ നിന്നും അഞ്ച് ഗോളുകളാണ് ലൗറ്ററോ നേടിയത്. ഗോൾഡൻ ബൂട്ട് പുരസ്കാരവും സ്വന്തമാക്കിയത് അദ്ദേഹം ആയിരുന്നു. താരം ഏത് ക്ലബ്ബിലേക്ക് പോകും എന്ന വാർത്തയായിരുന്നു ഫുട്ബോൾ ലോകത്തിലെ പ്രധാന ചർച്ച.

ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇന്റർ മിലാനുമായുള്ള കോൺട്രാക്ട് അദ്ദേഹം പുതുക്കി. ഇനി വേറെ ക്ലബ്ബിലേക്ക് ചേക്കേറില്ല. നേരത്തെ ബാഴ്സലോണ ഉൾപ്പെടെയുള്ള പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ച് സമീപിച്ചിരുന്നു. എന്നാൽ ക്ലബ്ബ് വിട്ടു പോകാൻ അദ്ദേഹത്തിന് ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല. അടുത്ത 2029 വരെയുള്ള ഒരു കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്. 9 മില്യൺ യൂറോയാണ് താരത്തിന്റെ സാലറി. 2018 ലാണ് ലൗറ്ററോ ഇന്റർ മിലാനിൽ എത്തിയത്. അന്ന് മുതലേ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ക്ലബ്ബിന് വേണ്ടി ആകെ 282 മത്സരങ്ങൾ കളിച്ച താരം 172 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ഏഴ് കിരീടങ്ങളും ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്.

കോപ്പ അമേരിക്കയിൽ മാത്രമല്ല കഴിഞ്ഞ സീസണിൽ ഇന്റർ മിലാന് ഇറ്റാലിയൻ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ലീഗിലെ ഗോൾഡൻ ബൂട്ട് അദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്. 24 ഗോളുകളായിരുന്നു ലൗറ്ററോ അന്ന് നേടിയിരുന്നത്. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരവും നേടാൻ സാധ്യത ഉള്ള താരവും അദ്ദേഹം ആണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി