ക്ലബിന്റെ കാര്യത്തിൽ പ്രമുഖ അർജന്റീനൻ താരം തീരുമാനമെടുത്തു; ആവേശത്തിൽ ഫുട്ബോൾ ആരാധകർ

നിലവിലെ അർജന്റീനൻ ടീമിൽ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. കഴിഞ്ഞ ഫിഫ ലോകകപ്പിലും ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണ്ണമെന്റിലും ട്രോഫി നേടി കൊടുക്കാൻ ടീമിന്റെ മുൻപന്തിയിൽ നിന്ന താരമാണ് ലൗറ്ററോ മാർട്ടിനെസ്സ്. ഈ വർഷം നടന്ന കോപ്പയിൽ 6 കളികളിൽ നിന്നും അഞ്ച് ഗോളുകളാണ് ലൗറ്ററോ നേടിയത്. ഗോൾഡൻ ബൂട്ട് പുരസ്കാരവും സ്വന്തമാക്കിയത് അദ്ദേഹം ആയിരുന്നു. താരം ഏത് ക്ലബ്ബിലേക്ക് പോകും എന്ന വാർത്തയായിരുന്നു ഫുട്ബോൾ ലോകത്തിലെ പ്രധാന ചർച്ച.

ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഇന്റർ മിലാനുമായുള്ള കോൺട്രാക്ട് അദ്ദേഹം പുതുക്കി. ഇനി വേറെ ക്ലബ്ബിലേക്ക് ചേക്കേറില്ല. നേരത്തെ ബാഴ്സലോണ ഉൾപ്പെടെയുള്ള പല ക്ലബ്ബുകളും താൽപര്യം പ്രകടിപ്പിച്ച് സമീപിച്ചിരുന്നു. എന്നാൽ ക്ലബ്ബ് വിട്ടു പോകാൻ അദ്ദേഹത്തിന് ഒരിക്കലും ഉദ്ദേശമുണ്ടായിരുന്നില്ല. അടുത്ത 2029 വരെയുള്ള ഒരു കരാറിലാണ് താരം ഒപ്പു വച്ചിരിക്കുന്നത്. 9 മില്യൺ യൂറോയാണ് താരത്തിന്റെ സാലറി. 2018 ലാണ് ലൗറ്ററോ ഇന്റർ മിലാനിൽ എത്തിയത്. അന്ന് മുതലേ ടീമിന് വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. ക്ലബ്ബിന് വേണ്ടി ആകെ 282 മത്സരങ്ങൾ കളിച്ച താരം 172 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ഏഴ് കിരീടങ്ങളും ക്ലബ്ബിനോടൊപ്പം നേടിയിട്ടുണ്ട്.

കോപ്പ അമേരിക്കയിൽ മാത്രമല്ല കഴിഞ്ഞ സീസണിൽ ഇന്റർ മിലാന് ഇറ്റാലിയൻ ലീഗ് കിരീടം നേടി കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കാനും താരത്തിന് കഴിഞ്ഞിരുന്നു. ലീഗിലെ ഗോൾഡൻ ബൂട്ട് അദ്ദേഹമായിരുന്നു സ്വന്തമാക്കിയിരുന്നത്. 24 ഗോളുകളായിരുന്നു ലൗറ്ററോ അന്ന് നേടിയിരുന്നത്. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരവും നേടാൻ സാധ്യത ഉള്ള താരവും അദ്ദേഹം ആണ്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം