വന്നത് അവസാനമെങ്കിലും പോകുന്നത് ആദ്യമായിരിക്കും, ഫ്ളക്സ് വെച്ച് എയറിൽ കയറി പോർച്ചുഗൽ ഫാൻസ്

അര്‍ജന്റീന, ബ്രസീല്‍ ആരാധകർ ലോകകപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങളിൽ ഏർപ്പെട്ട് കൊണ്ടേ ഇരിക്കുകയാണ്. മറ്റു ടീമുകളുടെ ആരാധകരും ഒപ്പത്തിനൊപ്പമുണ്ട്. വരവേല്‍പ്പുഘോഷയാത്രയ്ക്കും പലയിടത്തും ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായും ആരാധകര്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുന്നുണ്ട്.

കേരളത്തിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ഫുടബോൾ ആവേശം സജീവമാകുമ്പോൾ പാടത്തും പറമ്പിലുമെല്ലാം മെസിയും നെയ്മറും റൊണാള്ഡോയുമാണ് നിൽക്കുന്നത്. ബ്രസീൽ അര്ജന്റീന ആരാധകർ എന്നതിൽ കൂടുതൽ ആണെങ്കിലും റൊണാൾഡോ എന്ന താരത്തെ ഇഷ്ടപെടുന്നതിനാൽ പൊച്ചുഗലിനെ ഇഷ്ടപ്പെടുന്നവരും മോശമാക്കുന്നില്ല.

അതിൽ റൊണാൾഡോക്ക് ആശംസ നേർന്ന ഒരു ഫ്ളക്സ് ഇപ്പോൾ താരം ആയിരിക്കുകയാണ്. വന്നത് അവസാനമെങ്കിലും പോകുന്നത് ആദ്യമായിരിക്കും ഇതിൽ എഴുതിയത് ഇങ്ങനെയാണ്. റൊണാൾഡോക്കും കൂട്ടർക്കും ലോകകപ്പ് യോഗ്യത കിട്ടിയത് അവസാനം ആണല്ലോ അത് ഉദ്ദേശിച്ചാണ് അവസാനം എന്നെഴുതിയതെങ്കിൽ ആദ്യമായിരിക്കും എന്നതിലൂടെ ബ്രസീലിന്റെ പുറത്താക്കൽ ആയിരിക്കും ഉദ്ദേശിച്ചതെന്നും എതിർ ആരാധകർ പറയുന്നു.

എന്തായാലും ഫ്ളക്സ് എയറിൽ കയറാൻ ടീമിനൊരു അവസരമാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും