"അവന്മാരോട് എനിക്ക് പന്ത് തരാൻ പറ എന്നാൽ ഞാൻ കളിക്കാം"; പിഎസ്ജിയിലെ അനുഭവങ്ങൾ പറഞ്ഞ് നെയ്മർ ജൂനിയർ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് ബ്രസീൽ ഇതിഹാസം നെയ്മർ ജൂനിയർ. എന്നാൽ പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ താരത്തിന് പല മത്സരങ്ങളും പുറത്തികരിക്കേണ്ടി വന്നു. കോപ്പ അമേരിക്കയിൽ നിന്നും താരത്തിന് പിന്മാറേണ്ടിയും വന്നു. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്നും, തന്റെ ഫുട്ബോൾ കരിയറിലെ അവസാനത്തെ ഷോട്ട് ആ ടൂർണമെന്റിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിഎസ്ജിയിൽ വെച്ച് മോശമായ ഒരുപാട് അനുഭവങ്ങൾ നെയ്മറിന് ഉണ്ടായിട്ടുണ്ട്. അതിനെ കുറിച്ച് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. താരങ്ങൾക്ക് മിക്കവർക്കും അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ ഈഗോ ആയിരുന്നു എന്നും നെയ്മറിന് മത്സരത്തിനിടയിൽ ആരും പന്ത് നൽകാറില്ലായിരുന്നെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

“പിഎസ്ജിയിൽ താരങ്ങൾ മിക്കവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഈഗോയാണ്. ശരിക്കും അത് നല്ലതാണ്. ഞാൻ എന്ന വ്യക്തിയാണ് ഏറ്റവും മികച്ചത് എന്ന ചിന്ത ഉള്ളത് നല്ലതാണ്. പക്ഷെ നിങ്ങൾ ആലോചിക്കണം ഒരാൾക്ക് ഒറ്റയ്ക്ക് കളിക്കാൻ സാധിക്കില്ല. കൂടെ മറ്റു സഹതാരങ്ങളും വേണം. എന്നാൽ മാത്രമേ വിജയിക്കാനാകൂ. അവിടെ എനിക്ക് പന്ത് ലഭിക്കുന്നത് കുറവായിരുന്നു. താരങ്ങളുടെ ഈഗോ ആണ് പ്രധാന കാരണം.” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം