എല്ലാത്തിനും തുടക്കം ഇട്ടത് സുവാരസ്; രോഷാകുലനായി കൊളംബിയൻ താരങ്ങൾ; ആഞ്ഞടിച്ച് ഉറുഗ്വൻ താരം

കോപ്പ അമേരിക്കയിലെ രണ്ടാം സെമി ഫൈനലിൽ കരുത്തരായ കൊളംബിയയോട് തോൽവി ഏറ്റു വാങ്ങിയിരുന്ന ഉറുഗ്വയ്ക്ക് വമ്പൻ വിമർശനങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 10 പെരുമായിട്ടാണ് കൊളംബിയ കളിച്ചത്. എന്നിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഉറുഗ്വയ്ക്ക് സാധിച്ചില്ല. മത്സര ശേഷം താരങ്ങൾ തമ്മിൽ വാക്ക്പോരുകളും കയ്യാങ്കളിയും നടന്നു. ഇതിനെല്ലാം തുടക്കം ഇട്ടത് ലൂയിസ് സുവാരസ് ആണെന്നാണ് പറയപ്പെടുന്നത്.

സുവാരസും മിഗെൽ ബോർഹയും ഒരുമിച്ച് കളിച്ചിട്ടുള്ളവർ ആണ്. മത്സര ശേഷം സുവാരസ് ബോർഹെയുടെ കഴുത്തിൽ കടിക്കാൻ ചെന്നിരുന്നു. പെട്ടന്ന് തന്നെ താരം അതിൽ നിന്നും പിന്തിരിഞ്ഞു. ഈ ദൃശ്യങ്ങൾ എല്ലാം ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ നിന്നും വ്യക്തമായി കാണാം. പക്ഷെ അതിൽ നിന്നും തുടർന്നാണ് ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്ക്പോര് ഉണ്ടായത്. എന്നാൽ മൽസര ശേഷം കൊളംബിയൻ താരങ്ങൾക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് സുവാരസ് രംഗത് വന്നിട്ടുണ്ട്.

ലൂയിസ് സുവാരസിന്റെ വാക്കുകൾ ഇങ്ങനെ:

” എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥപ്പെടുത്തിയത് അവരുടെ പരിഹാസമായിരുന്നു. കളിയിൽ പ്രശ്നം ഉണ്ടാക്കിയത് അവരാണ്. അവർ ഞങ്ങളെ പരിഹസിച്ച് ചിരിക്കുന്നു, തെറി പറയുന്നു. അവരുടെ സെലിബ്രേഷൻ ഞങ്ങളെ അപഹസപ്പെടുത്തുന്നതായിരുന്നു.ഞങ്ങൾ ബ്രസീൽ താരങ്ങളെ തോൽപിച്ചാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. പക്ഷെ കളി കഴിഞ്ഞ് ഞങ്ങൾ ബ്രസീൽ താരങ്ങളെ പരിഹസിച്ചിരുന്നില്ല. പക്ഷെ കൊളംബിയക്കാർ അങ്ങനെ ആയിരുന്നില്ല. അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്” ഇതാണ് സുവാരസ് പറഞ്ഞത്.

എന്തായാലും കോൺമെബോൾ അന്വേഷണത്തിന് ആഹ്വനം ചെയ്തിട്ടുണ്ട്. ഇരു ടീമുകളിലും പ്രെശ്നം ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടി എടുക്കാനും അവർ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിൽ വിജയിച്ച കൊളംബിയ ജൂലൈ 15 നാണ് അര്ജന്റീനയുമായി ഏറ്റുമുട്ടുന്നത്. ഇരു ടീമുകളും ശക്തരായ ടീമുകൾ ആയതു കൊണ്ട് തന്നെ ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റ് ആര് നേടും എന്നുള്ള കാര്യത്തിൽ തീർപ് കൽപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഫുട്ബോൾ ആരാധകർ.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ