ഒക്ടോബറിൽ മെസി വരുമെന്ന് പറഞ്ഞത് കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാൻ; അർജന്റീന ടീമിന്റെ കേരള സന്ദർശന പ്രഖ്യാപനത്തിൽ മലക്കം മറിഞ്ഞ് കായിക മന്ത്രി വി അബ്ദുറഹ്മാൻ

കോഴിക്കോട് നടന്ന കുട്ടികളുടെ ഒരു പരിപാടിയിൽ ലയണൽ മെസിയും അർജന്റീന ടീമും ഒക്ടോബർ 25 മുതൽ നവംബർ 2 വരെ കേരളത്തിൽ ഉണ്ടാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞിരുന്നു. അർജന്റീനയുടെ കേരള സന്ദർശനത്തിന്റെ വാർത്തക്ക് പിന്നാലെ എന്നാണ് മെസിയും കൂട്ടരും കേരളത്തിലേക്ക് വരുന്നതെന്ന അറിയിപ്പിന് വേണ്ടി കാത്തിരുന്ന കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇതൊരു ആവേശകരമായ വാർത്തയാണ്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരങ്ങൾക്ക് പുറമെ മെസി പൊതുവേദിയിൽ കൂടി കുറച്ചു സമയം ഉണ്ടാവുമെന്ന് മന്ത്രി കോഴിക്കോട് വെച്ച് സ്ഥിരീകരിച്ചതോടെ ആവേശം ഇരട്ടിയായി.

രണ്ട് മത്സരങ്ങൾക്കാണ് അർജന്റീന ടീം കേരളത്തിൽ എത്തുക എന്നാണ് മന്ത്രി വേദിയിൽ വെച്ച് പറഞ്ഞത്. അതിൽ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു. രണ്ടാം മത്സരത്തിന്റെ കാര്യത്തിലുള്ള തീരുമാനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ കേരളത്തിലേക്ക് വന്നു കഴിഞ്ഞേ തീരുമാനിക്കൂ എന്നും മന്ത്രി സൂചിപ്പിച്ചിരുന്നു. ഫിഫ റാങ്കിങിൽ മുന്നിലുള്ള ഏഷ്യൻ ടീമുകളെയാണ് അർജന്റീന എതിരാളികളായി പരിഗണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീട് പരിപാടിക്ക് ശേഷം മാധ്യമങ്ങൾ അർജന്റീന സന്ദർശനത്തെ കുറിച്ച് കൂടുതൽ ചോദിച്ച സന്ദർഭത്തിൽ വേദിയിൽ വെച്ച് പറഞ്ഞ കാര്യങ്ങളെയെല്ലാം മന്ത്രി തള്ളുകയും കുട്ടികൾക്ക് മോട്ടിവേഷൻ കൊടുക്കാനാണ് അങ്ങനെ പറഞ്ഞതെന്നും പറഞ്ഞു. അർജന്റീനയുടെ കേരള സന്ദർശനത്തെ കുറിച്ചുള്ള മറ്റ് കാര്യങ്ങളെ സംബന്ധിച്ച് പിന്നീട് പറയാം എന്ന് പറഞ്ഞ മന്ത്രി വേദിയിൽ വെച്ച് സൂചപ്പിച്ച കാര്യങ്ങളെ പിന്നീട് സാധുകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ