മ്യൂലന്‍സ്റ്റീനെ പുറത്താക്കിയതില്‍ ജിങ്കന് പങ്കുണ്ടോ? തുറന്നടിച്ച് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍

വളരെ കൊട്ടിഘോഷിച്ച രംഗപ്രവേശമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റേത്. ആരാധകരും വളരെയേറെ പ്രതീക്ഷയിലായിരുന്നു. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം അത്ര ശുഭകരമല്ലായിരുന്നു. ഫുട്ബോള്‍ ലോകത്തെ പേരുകേട്ട പരിശീലകനെ ടീമിലെത്തിച്ചെങ്കിലും മൈതാനത്ത് കാര്യമായ നേട്ടമുണ്ടാക്കുന്നതില്‍ ടീം പരാജയപ്പെട്ടു. ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപ്തനായി പാതിക്കുവച്ച് മ്യൂളസ്റ്റീന്‍ ടീമിനെ ഉപേക്ഷിച്ചു.

എങ്കിലും ആ സ്ഥാനത്തേക്ക് ഡേവിഡ് ജെയിംസ് കടന്നു വന്നപ്പോള്‍ കഴിഞ്ഞതെല്ലാം പഴങ്കഥ. ഇപ്പോള്‍ ജയിക്കാന്‍ പറ്റുമെന്ന ഒരു ശക്തമായ ആത്മവിശ്വാസം ടീമിനും ആരാധകര്‍ക്കുമുണ്ട്. പുതിയ പരിശീലകന്റെ കീഴില്‍ ടിമിനു വന്ന മാറ്റത്തെക്കുറിച്ച് ക്യാപ്റ്റന്‍ ജിങ്കന്‍ തന്നെ മനസു തുറന്നിരിക്കുകയാണ്.

ടീമിനെ അടുത്തറിയാവുന്ന ഒരു പരിശീലകനെ തന്നെയാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ സീസണ്‍ മുതല്‍ എനിക്ക് അദേഹത്തെ അറിയാം. ജെയിംസ് വീണ്ടും എത്തിയപ്പോള്‍ മറ്റൊരു അന്തരീക്ഷമാണ് ടീമിലാകെ. ടീമിനെ മൊത്തത്തില്‍ പ്രചോദിപ്പിക്കാനുള്ള കഴിവാണ് അദേഹത്തെ വ്യത്യസ്തനാക്കുന്നത്. ടീമിനൊപ്പമുള്ള ആദ്യ സെഷന്‍ മുതല്‍ ഈ നിമിഷം വരെ വിജയതൃഷ്ണ ടീമില്‍ വളര്‍ത്തിയെടുക്കാന്‍ ജെയിംസിന് സാധിക്കുന്നു. തുടക്കം മോശമായിരുന്നെങ്കിലും ഇനിയുള്ള കളികളില്‍ ടീം ശക്തമായി തന്നെ തിരിച്ചുവരും ജിങ്കന്‍ പറഞ്ഞു. റെനെയുടെ കീഴില്‍ കളിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ തനിക്ക് സാധിച്ചെന്നും ജിങ്കന്‍ പറഞ്ഞു. റെനെ മികച്ച പരിശീലകന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കളിക്കാരെ മനസിലാക്കുന്നതില്‍ ജയിംസാണ് മികച്ചത്. അതേസമയം, കളിക്കാരാണ് റെനെയുടെ പുറത്താക്കലിന് കാരണക്കാരായതെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജിങ്കന്‍ വ്യക്തമാക്കി. ടീമിലെ മുതിര്‍ന്ന താരങ്ങളാണ് മ്യൂലന്‍സ്റ്റീന്റെ രാജിക്കു മാനേജ്‌മെന്റിന് സമ്മര്‍ദ്ദം ചെലുത്തിയതെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

ടീമിലെ വിദേശ താരങ്ങളെക്കുറിച്ചും ക്യാപ്റ്റന് നല്ലതുമാത്രമാണ് പറയാനുള്ളത്. വെസ് ബ്രൗണ്‍ വളരെ സിംപിളായ മനുഷ്യനാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇംഗ്ലണ്ടിനുമായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണെങ്കിലും ടീമിലെ സഹതാരങ്ങളോട് അദേഹം നടത്തുന്ന ഇടപെടലുകള്‍ മാതൃകപരമാണ്. ടീമിനെ പ്രചോദിപ്പിക്കുന്നതില്‍ ബ്രൗണിന്റെ പങ്ക് വളരെ വലുതാണ്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാല്‍ ലീഗ് ഘട്ടം കഴിയുമ്പോള്‍ എല്ലാ ടീമുകള്‍ക്കും മുന്നില്‍ ഫിനിഷ് ചെയ്യാന്‍ ഞങ്ങള്‍ക്കാകും. അതുകൊണ്ട് തന്നെ ടീം ആത്മവിശ്വാസത്തിലാണെന്നും ജിങ്കന്‍ പറഞ്ഞു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ