സന്ദേശ് ജിങ്കന്റെ മാപ്പുപറയലിനും രോഷം തണുപ്പിക്കാനായില്ല ; താരത്തിന്റെ കൂറ്റന്‍ ബാനര്‍ ആരാധകര്‍ കത്തിച്ചു...!!

ലിംഗപരമായ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തില്‍ തലയിട്ട കൊല്‍ക്കത്ത പ്രതിരോധതാരം സന്ദേശ് ജിങ്കന് നേരെ മഞ്ഞപ്പടയുടെ രോഹം. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരത്തിന് ശേഷം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് മഞ്ഞപ്പട ആരാധകര്‍ താരത്തിന് വേണ്ടി മുമ്പ് നിര്‍മ്മിച്ച കൂറ്റന്‍ ബാനര്‍ കത്തിച്ചു. ജിങ്കനെതിരേ രോഷം പ്രകടിപ്പിച്ച് മഞ്ഞപ്പട സാമൂഹ്യമാധ്യമത്തില്‍ വീഡിയോയും ഇട്ടിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റൊരു ടീമിലേക്ക് പോയപ്പോള്‍ താരത്തിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ല. സ്ത്രീയെക്കാള്‍ വലിയ പോരാളിയില്ല, ക്ലബിനെക്കാള്‍ വളര്‍ന്ന കളിക്കാരനുമില്ല എന്ന് കുറിപ്പ് നല്‍കിയാണ് മഞ്ഞപ്പട തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഉറക്കമളച്ചുകൊണ്ട് ഒരുപാട് പേര്‍ ചേര്‍ന്നുണ്ടാക്കിയ റ്റിഫോയാണ്. സ്‌നേഹം കൊണ്ട് ഉണ്ടാക്കിയതാണ്. ഇനി അതില്ല’ എന്ന് വീഡിയോയില്‍ കുറിപ്പ് രേഖപ്പെടുത്തിയാണ് ആരാധകര്‍ കുറ്റന്‍ ബാനര്‍ കത്തിച്ച് കളിഞ്ഞിരിക്കുന്നത്. ‘ഗെയിം നോസ് നോ ജന്‍ഡര്‍’ എന്ന ഹാഷ്ടാഗ് ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്.

മുന്‍താരമായ ജിങ്കാനോടുളള ബഹുമാനസൂചകമായി പിന്‍വലിച്ച 21-ാം നമ്പര്‍ ജഴ്‌സി ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവരണമെന്നും ചില ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.
ജിങ്കാന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെ ‘അണ്‍ഫോളോ’ ചെയ്തും ഒരു വിഭാഗം ആരാധകര്‍ പ്രതിഷേധിച്ചു.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള സമനിലയിലായ മത്സരത്തിന് ശേഷം ക്യാമറയെ നോക്കി സന്ദേശ് ജിങ്കന്‍ പറഞ്ഞ വാക്കുകളാണ് വിവാദത്തിലായത്. ഔറതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു)എന്നാണ് ജിങ്കന്‍ പറഞ്ഞത്. തന്നെ വളര്‍ത്തി വലുതാക്കിയ മഞ്ഞപ്പട രോഷം കാട്ടിയതോടെ മാപ്പു പറഞ്ഞ് ബ്‌ളാസ്‌റ്റേഴ്‌സ് മുന്‍ നായകന്‍ രംഗത്ത് വരികയും ചെയ്തു. തന്റെ സഹകളിക്കാരനോടുള്ള തര്‍ക്കത്തിനിടെ ഉണ്ടായ വാക്കുകളാണിത്. തന്റെ വാക്കുകള്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം പോസ്റ്റില്‍ പറഞ്ഞു.

എന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം ഞാന്‍ ഇന്ത്യന്‍ വനിതാ ടീമിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നയാളാണ്. എനിക്ക് അമ്മ, പെങ്ങള്‍, ഭാര്യ എന്നിവരുണ്ടെന്നുള്ള കാര്യം ആരും മറക്കരുതെന്നു താരം തന്റെ പോസ്റ്റില്‍ കുറിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യ മുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ ഇച്ഛാഭംഗം മൂലമാണ് അതു പറയേണ്ടി വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹചര്യങ്ങളില്‍നിന്ന് അതിനെ അടര്‍ത്തിയെടുക്കുന്നത് തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുക ലക്ഷ്യമിട്ടാണെന്നും താരം പറഞ്ഞു.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ