കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെയാണ് ക്ലബ് വിട്ടത്, അവസരം കിട്ടിയാൽ തിരിച്ചു വരും: രാഹുൽ കെപി

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് കരാർ പുതുക്കില്ലെന്ന് ഉറപ്പായതോടെയാണ് താൻ ക്ലബ് വിട്ട് പോകാൻ തീരുമാനമെടുത്തതെന്ന് ക്ലബ്ബിന്റെ ദീർഘകാല പോസ്റ്റർ ബോയും മലയാളി താരവുമായ രാഹുൽ കെപി. ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് രാഹുൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഒഡീഷ എഫ്‌സിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യതസ്തമായി അത്ര നല്ല ഫോമിലായിരുന്നില്ല രാഹുൽ ഈ സീസണിൽ. അതുകൊണ്ട് തന്നെ കൂടുതൽ മത്സരങ്ങളിലും രാഹുലിന് ബെഞ്ചിൽ നിന്ന് വരേണ്ടി വന്നു.

എന്നാൽ ഒഡീഷയിലേക്ക് എത്തിയതിന്റെ ആദ്യ മത്സരത്തിൽ തന്നെ രാഹുലിന് ക്ലബ്ബിൽ ഇടം കണ്ടെത്താൻ സാധിച്ചു. തന്നിൽ കോച്ചിനുള്ള വിശ്വാസമാണ് അത് കാണിക്കുന്നതെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ പഴയ ഫോം വീണ്ടെടുക്കാൻ സാധിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ മടങ്ങി വരണമെന്ന് താൻ ആഗ്രഹിക്കുന്നതായും രാഹുൽ സൂചിപ്പിച്ചു. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തിന് വന്നപ്പോഴാണ് രാഹുൽ പ്രതികരണം നടത്തിയത്.

കരാറിലെ ചില നിബന്ധനകൾ കാരണം ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഇന്നലത്തെ മത്സരത്തിൽ രാഹുൽ ഇറങ്ങിയിരുന്നില്ല. എന്നാൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ വിജയിച്ചിരുന്നു. മാനേജ്മെന്റിനോടുള്ള കടുത്ത പ്രതിഷേധ സൂചകമായി വളരെ ചുരുക്കം പേര് മാത്രമാണ് ഇന്നലെ കളി കാണാൻ വന്നിരുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം വെറും മൂവ്വായിരം കാണികൾ മാത്രമാണ് ഇന്നലെ കലൂർ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒഡീഷ മത്സരത്തിന് സാക്ഷികളായത്. രാഹുലിന് മുന്നേ കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൽ സമദാണ് ക്ലബ് വിട്ട് പോയ പ്രമുഖ മലയാളി താരം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക