വംശീയത എന്നെ പെനാൽറ്റി എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ല, യൂറോ 2024ന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് താരത്തിന്റെ വെളിപ്പെടുത്തൽ

2024 യൂറോയിൽ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾക്ക് സമീപകാലത്ത് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം തന്നെ പിന്തിരിപ്പിക്കില്ലെന്ന് ഐവാൻ ടോണി. 2020 യൂറോ കപ്പ് ഫൈനലിൽ വെംബ്ലിയിൽ വെച്ച് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് അന്ന് പെനാൽറ്റി മിസ് ആക്കിയ ബുക്കായോ സാക്ക, മാർക്കസ് രാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ എന്നിവർ ശക്തമായ വംശീയാധിക്ഷേപം നേരിട്ടു. വംശീയാധിക്ഷേപം നടത്തിയ പതിനൊന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

കറുത്ത വംശജരായ കളിക്കാർ അഭിമുഖീകരിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇംഗ്ലണ്ടിന്റെ പെനാൽറ്റി ഷൂട്ട് ഔട്ട് മേഖല ശക്തിപ്പെടുന്നതിനെ കുറിച്ച് മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് 2022ൽ സംസാരിച്ചിരുന്നു. വംശീയതയുടെ സാഹചര്യത്തിൽ അത് ടീം അഭിമുകീകരിക്കുന്ന ‘മറ്റൊരു ബുദ്ധിമുട്ടാണ്’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ 26 അംഗ ടീമിൽ എട്ട് പേര് കറുത്ത വംശജരാണ്. അവർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വംശീയാധിക്ഷേപത്തെ കുറിച്ച് കൂടുതൽ ജാഗ്രത കൊണ്ടുവരികയാണ് ഐവാൻ ടോണിയുടെ തുറന്ന് പറച്ചിൽ.

ഐവാൻ ടോണി വാർത്ത സമ്മേളനത്തിൽ

2022 ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് ഏറ്റുമുട്ടിയ ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റി മിസ് ആകിയതിനെ തുടർന്ന് ടീം പുറത്തായ സാഹചര്യവും 2020 യൂറോ കപ്പ് പശ്ചാത്തലവും എടുത്ത് പരിശോധിച്ചാൽ ഇംഗ്ലണ്ട് ഫുട്ബോൾ ഫാൻസിനെ ബാധിച്ചിരിക്കുന്ന വംശീയതയുടെ ആഴം നമുക്ക് മനസിലാകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ബ്രെന്റ്ഫോഡിന് വേണ്ടി തന്റെ അവസാന 32 പെനാൽറ്റികളിൽ 31 എണ്ണവും ഐവാൻ ടോണി ഗോൾ ആക്കിയിരുന്നു. സാക്ക, റാഷ്‌ഫോർഡ്, സാഞ്ചോ എന്നിവരുടെ അനുഭവങ്ങൾ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ആത്മവിശ്വാസമുള്ള ആളാണ്. ഞാൻ സ്കോർ ചെയ്യാതെ പോയാൽ, പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിന് അല്ലെങ്കിൽ എന്തെങ്കിലും ചെയ്തതിന് ഒരു കളിക്കാരനെ വംശീയമായി അധിക്ഷേപം നടത്താനുള്ള സാധ്യതും മുന്നിൽ കണ്ട് പെനാൽറ്റി എടുക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായിരിക്കണം. ആ ആത്മവിശ്വാസം നിങ്ങളുടെ ചുറ്റുമുള്ള ആളുകളിലാണ് എന്ന് ഞാൻ കരുതുന്നു.

യൂറോ 2024 ആരംഭിച്ചതിന് ശേഷം യുകെ ഫുട്ബോൾ പോലീസിംഗ് യൂണിറ്റിന് ഇംഗ്ലണ്ട് കളിക്കാർക്കെതിരെ 600 ഓളം ഓൺലൈൻ വംശീയാധിക്ഷേപ പരാതികൾ ലഭിച്ചതായി പ്രസ് അസോസിയേഷൻ കഴിഞ്ഞ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ടോണിയും ഓൺലൈൻ വംശീയാധിക്ഷേപം അനുഭവിക്കുന്നതിൽ അപരിചിതനല്ല. 2023 മാർച്ചിൽ, ടോണിയെ വംശീയമായി അധിക്ഷേപിച്ചതിന് ശേഷം ഒരാൾക്ക് മൂന്ന് വർഷത്തേക്ക് രാജ്യവ്യാപകമായി സ്റ്റേഡിയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, 28 കാരൻ നാലാഴ്ചയ്ക്കിടെ രണ്ട് തവണ അനുഭവിച്ച “അധിക്ഷേപങ്ങളെ അദ്ദേഹത്തിന്റെ ക്ലബ് ബ്രെൻ്റ്‌ഫോർഡ് അപലപിച്ചിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി