വംശീയത എന്നെ പെനാൽറ്റി എടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ല, യൂറോ 2024ന്റെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് താരത്തിന്റെ വെളിപ്പെടുത്തൽ

2024 യൂറോയിൽ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് ഇംഗ്ലണ്ട് താരങ്ങൾക്ക് സമീപകാലത്ത് നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം തന്നെ പിന്തിരിപ്പിക്കില്ലെന്ന് ഐവാൻ ടോണി. 2020 യൂറോ കപ്പ് ഫൈനലിൽ വെംബ്ലിയിൽ വെച്ച് ഇറ്റലിയോട് പരാജയപ്പെട്ടതിനെ തുടർന്ന് അന്ന് പെനാൽറ്റി മിസ് ആക്കിയ ബുക്കായോ സാക്ക, മാർക്കസ് രാഷ്‌ഫോർഡ്, ജേഡൻ സാഞ്ചോ എന്നിവർ ശക്തമായ വംശീയാധിക്ഷേപം നേരിട്ടു. വംശീയാധിക്ഷേപം നടത്തിയ പതിനൊന്ന് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

കറുത്ത വംശജരായ കളിക്കാർ അഭിമുഖീകരിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇംഗ്ലണ്ടിന്റെ പെനാൽറ്റി ഷൂട്ട് ഔട്ട് മേഖല ശക്തിപ്പെടുന്നതിനെ കുറിച്ച് മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് 2022ൽ സംസാരിച്ചിരുന്നു. വംശീയതയുടെ സാഹചര്യത്തിൽ അത് ടീം അഭിമുകീകരിക്കുന്ന ‘മറ്റൊരു ബുദ്ധിമുട്ടാണ്’ എന്നാണ് വിശേഷിപ്പിച്ചത്. നിലവിൽ 26 അംഗ ടീമിൽ എട്ട് പേര് കറുത്ത വംശജരാണ്. അവർ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വംശീയാധിക്ഷേപത്തെ കുറിച്ച് കൂടുതൽ ജാഗ്രത കൊണ്ടുവരികയാണ് ഐവാൻ ടോണിയുടെ തുറന്ന് പറച്ചിൽ.

ഐവാൻ ടോണി വാർത്ത സമ്മേളനത്തിൽ

2022 ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് ഏറ്റുമുട്ടിയ ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി കെയ്ൻ പെനാൽറ്റി മിസ് ആകിയതിനെ തുടർന്ന് ടീം പുറത്തായ സാഹചര്യവും 2020 യൂറോ കപ്പ് പശ്ചാത്തലവും എടുത്ത് പരിശോധിച്ചാൽ ഇംഗ്ലണ്ട് ഫുട്ബോൾ ഫാൻസിനെ ബാധിച്ചിരിക്കുന്ന വംശീയതയുടെ ആഴം നമുക്ക് മനസിലാകും.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആയ ബ്രെന്റ്ഫോഡിന് വേണ്ടി തന്റെ അവസാന 32 പെനാൽറ്റികളിൽ 31 എണ്ണവും ഐവാൻ ടോണി ഗോൾ ആക്കിയിരുന്നു. സാക്ക, റാഷ്‌ഫോർഡ്, സാഞ്ചോ എന്നിവരുടെ അനുഭവങ്ങൾ ആവശ്യമെങ്കിൽ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ആത്മവിശ്വാസമുള്ള ആളാണ്. ഞാൻ സ്കോർ ചെയ്യാതെ പോയാൽ, പെനാൽറ്റി നഷ്‌ടപ്പെടുത്തിയതിന് അല്ലെങ്കിൽ എന്തെങ്കിലും ചെയ്തതിന് ഒരു കളിക്കാരനെ വംശീയമായി അധിക്ഷേപം നടത്താനുള്ള സാധ്യതും മുന്നിൽ കണ്ട് പെനാൽറ്റി എടുക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായിരിക്കണം. ആ ആത്മവിശ്വാസം നിങ്ങളുടെ ചുറ്റുമുള്ള ആളുകളിലാണ് എന്ന് ഞാൻ കരുതുന്നു.

യൂറോ 2024 ആരംഭിച്ചതിന് ശേഷം യുകെ ഫുട്ബോൾ പോലീസിംഗ് യൂണിറ്റിന് ഇംഗ്ലണ്ട് കളിക്കാർക്കെതിരെ 600 ഓളം ഓൺലൈൻ വംശീയാധിക്ഷേപ പരാതികൾ ലഭിച്ചതായി പ്രസ് അസോസിയേഷൻ കഴിഞ്ഞ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ടോണിയും ഓൺലൈൻ വംശീയാധിക്ഷേപം അനുഭവിക്കുന്നതിൽ അപരിചിതനല്ല. 2023 മാർച്ചിൽ, ടോണിയെ വംശീയമായി അധിക്ഷേപിച്ചതിന് ശേഷം ഒരാൾക്ക് മൂന്ന് വർഷത്തേക്ക് രാജ്യവ്യാപകമായി സ്റ്റേഡിയം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, 28 കാരൻ നാലാഴ്ചയ്ക്കിടെ രണ്ട് തവണ അനുഭവിച്ച “അധിക്ഷേപങ്ങളെ അദ്ദേഹത്തിന്റെ ക്ലബ് ബ്രെൻ്റ്‌ഫോർഡ് അപലപിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ