റഫറിക്കെതിരെ വംശീയ അധിക്ഷേപം; ജോസെ മൗറീഞ്ഞോയ്ക്ക് വിലക്ക് ഏർപ്പെടുത്തി തുർക്കി ഫുട്ബോൾ ഫെഡറേഷൻ

തുർക്കി ലീഗിൽ പോർച്ചുഗീസ് പരിശീലകൻ ജോസ് മൗറീഞ്ഞോയുടെ ടീമായ ഫെനർബാഷെ എതിരാളിയായ ഗലാറ്റസരെയുമായി സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് നടത്തിയ പരാമർശത്തെത്തുടർന്ന് തുർക്കി ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന് നാല് മത്സരങ്ങളിൽ നിന്ന് വിലക്കും പിഴയും ചുമത്തി.

തിങ്കളാഴ്ച ഇസ്താംബൂളിൽ നടന്ന ലീഗിലെ 25-ാം റൗണ്ടിൽ ഇരു ടീമുകളും തമ്മിലുള്ള ഗോൾരഹിത സമനിലയ്ക്ക് ശേഷം പോർച്ചുഗീസ് പരിശീലകൻ “വംശീയ പരാമർശങ്ങൾ” നടത്തിയതായി ഗലാറ്റസരെ ആരോപിച്ചു.

“ആദ്യ മിനിറ്റിലെ വലിയ ഡൈവിനും കുട്ടിയുടെ മുകളിൽ കുരങ്ങന്മാരെപ്പോലെ അവരുടെ ബെഞ്ച് ചാടിയതിനും ശേഷം…” എന്ന് മൗറീഞ്ഞോ പറഞ്ഞതായാണ് ആരോപണം. 62 കാരനായ പരിശീലകനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്ന് ഗലാറ്റസരെ ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു. “തുർക്കിയിലെ മാനേജീരിയൽ ചുമതലകൾ ആരംഭിച്ചതുമുതൽ, ഫെനർബാഷെ പരിശീലകൻ ജോസ് മൗറീഞ്ഞോ തുർക്കി ജനതയ്‌ക്കെതിരെ നിരന്തരം അപമാനകരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.” പ്രസ്താവനയിൽ പറയുന്നു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും