"അദ്ദേഹം കരയുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആവില്ലായിരുന്നു"; ഗോൾഡൻ ഗ്ലൗവ് നേട്ടത്തിൽ എമി മാർട്ടിനെസ്സ്

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് കപ്പ് നിലനിർത്തി വീണ്ടും ജേതാക്കളായി അര്ജന്റീന. ലൗറ്ററോ മാർട്ടിനെസിന്റെ മികവിലാണ് അര്ജന്റീന വിജയിച്ച കപ്പുയർത്തിയത്. രണ്ടാം പകുതി ആയപ്പോഴാണ് ലയണൽ മെസി പരിക്കിനെ തുടർന്ന് കളം വിട്ടത്. ആദ്യ പകുതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്റത്. എന്നാൽ രണ്ടാം പകുതി ആയപ്പോൾ അദ്ദേഹം വേദന കൊണ്ട് കളിക്കളത്തിൽ പിടഞ്ഞു. തുടർന്ന് അദ്ദേഹത്തിന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. തിരികെ പോകും വഴി അദ്ദേഹം കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. കൊളംബിയൻ ഗോൾ പോസ്റ്റിന്റെ മുൻപിൽ പരമാവധി അപകടം സൃഷ്ടിച്ച്, കളി അനുകൂലമാകും വിധം പ്രകടനം നടത്തിയിട്ടാണ് താരം മടങ്ങിയത്.

ലയണൽ മെസിയെ പറ്റി ഗോൾ കീപ്പർ എമി മാർട്ടിനെസ്സ് പറഞ്ഞത് ഇങ്ങനെ:

“ലയണൽ മെസി കളം വിട്ടാലും അദ്ദേഹത്തിന്റെ 11 പോരാളികളും കളിക്കളത്തിൽ തന്നെ ഉണ്ടാകും. ഞങ്ങളുടെ ലീഡർ ആണ് അദ്ദേഹം. ഞങ്ങൾ ടീമിന് വേണ്ടി ആണ് ഇതെലാം ചെയ്യുന്നത്. മെസി കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. എന്നാൽ അവസാനം ഞങ്ങൾ അദ്ദേഹത്തെ സന്തോഷവാനാക്കി. എല്ലാം സ്വന്തമാക്കിയവനാണ് മെസി. ഇനി സ്വന്തമാക്കാനും ഒന്നും തന്നെ ഇല്ല. നിങ്ങൾ ഇനി അദ്ദേഹത്തെ വിമർശിക്കരുത്‌” മാർട്ടിനെസ്സ് പറഞ്ഞു.

ഈ ടൂർണമെന്റിൽ ഒരുപാട് പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും മെസിയെ അലട്ടിയിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ താരം മങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ടീമിന് വേണ്ടി അദ്ദേഹം നേടിയത്. മെസിയുടെ കാലിനു ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. ഇത്തവണത്തെ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത് മാർട്ടിനെസ്സാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സേവുകളും, പെനാൽറ്റി ഷൂട്ട് ഔട്ടുകളിലെ മികച്ച പ്രകടനവും ആണ് അർജന്റീനയ്ക്ക് കപ്പ് നേടുന്നതിൽ പങ്ക് വഹിച്ചതിൽ പ്രധാന ഘടകം. കഴിഞ്ഞ ഖത്തർ ലോകകപ്പിലും എമി മാർട്ടിനെസ്സ് ആയിരുന്നു ഗോൾഡൻ ഗ്ലോവ് ജേതാവ്.

Latest Stories

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ