"അദ്ദേഹം കരയുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആവില്ലായിരുന്നു"; ഗോൾഡൻ ഗ്ലൗവ് നേട്ടത്തിൽ എമി മാർട്ടിനെസ്സ്

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് കപ്പ് നിലനിർത്തി വീണ്ടും ജേതാക്കളായി അര്ജന്റീന. ലൗറ്ററോ മാർട്ടിനെസിന്റെ മികവിലാണ് അര്ജന്റീന വിജയിച്ച കപ്പുയർത്തിയത്. രണ്ടാം പകുതി ആയപ്പോഴാണ് ലയണൽ മെസി പരിക്കിനെ തുടർന്ന് കളം വിട്ടത്. ആദ്യ പകുതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ കാലിനു പരിക്കേറ്റത്. എന്നാൽ രണ്ടാം പകുതി ആയപ്പോൾ അദ്ദേഹം വേദന കൊണ്ട് കളിക്കളത്തിൽ പിടഞ്ഞു. തുടർന്ന് അദ്ദേഹത്തിന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. തിരികെ പോകും വഴി അദ്ദേഹം കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. കൊളംബിയൻ ഗോൾ പോസ്റ്റിന്റെ മുൻപിൽ പരമാവധി അപകടം സൃഷ്ടിച്ച്, കളി അനുകൂലമാകും വിധം പ്രകടനം നടത്തിയിട്ടാണ് താരം മടങ്ങിയത്.

ലയണൽ മെസിയെ പറ്റി ഗോൾ കീപ്പർ എമി മാർട്ടിനെസ്സ് പറഞ്ഞത് ഇങ്ങനെ:

“ലയണൽ മെസി കളം വിട്ടാലും അദ്ദേഹത്തിന്റെ 11 പോരാളികളും കളിക്കളത്തിൽ തന്നെ ഉണ്ടാകും. ഞങ്ങളുടെ ലീഡർ ആണ് അദ്ദേഹം. ഞങ്ങൾ ടീമിന് വേണ്ടി ആണ് ഇതെലാം ചെയ്യുന്നത്. മെസി കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. എന്നാൽ അവസാനം ഞങ്ങൾ അദ്ദേഹത്തെ സന്തോഷവാനാക്കി. എല്ലാം സ്വന്തമാക്കിയവനാണ് മെസി. ഇനി സ്വന്തമാക്കാനും ഒന്നും തന്നെ ഇല്ല. നിങ്ങൾ ഇനി അദ്ദേഹത്തെ വിമർശിക്കരുത്‌” മാർട്ടിനെസ്സ് പറഞ്ഞു.

ഈ ടൂർണമെന്റിൽ ഒരുപാട് പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും മെസിയെ അലട്ടിയിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ താരം മങ്ങിയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് ടീമിന് വേണ്ടി അദ്ദേഹം നേടിയത്. മെസിയുടെ കാലിനു ഗുരുതരമായ പരിക്കാണ് സംഭവിച്ചത്. ഇത്തവണത്തെ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത് മാർട്ടിനെസ്സാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സേവുകളും, പെനാൽറ്റി ഷൂട്ട് ഔട്ടുകളിലെ മികച്ച പ്രകടനവും ആണ് അർജന്റീനയ്ക്ക് കപ്പ് നേടുന്നതിൽ പങ്ക് വഹിച്ചതിൽ പ്രധാന ഘടകം. കഴിഞ്ഞ ഖത്തർ ലോകകപ്പിലും എമി മാർട്ടിനെസ്സ് ആയിരുന്നു ഗോൾഡൻ ഗ്ലോവ് ജേതാവ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക