"ഞങ്ങളെ സഹായിച്ചത് ആരാധകർ, ഒരിക്കലും ആ കടപ്പാട് മറക്കില്ല"; നന്ദി അറിയിച്ച് ലൂയിസ് ഹെൻറിക്കെ

ബ്രസീൽ തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബ്രസീലിയൻ താരമായ റാഫീഞ്ഞ പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ പൂർത്തിയാക്കുകയായിരുന്നു. കൂടാതെ ലൂയിസ് ഹെൻറിക്കെ ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ നേടിയിട്ടുണ്ട്. ഒപ്പം ആൻഡ്രിയാസ് പെരേരയും തകർപ്പൻ ഗോൾ കണ്ടെത്തി.

ഇത്തവണ പകരക്കാരന്റെ റോളിലാണ് ലൂയിസ് ഹെൻറിക്കെ കളിക്കളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ മത്സരത്തിലെ ഹീറോ ആകാൻ നിമിഷ നേരം കൊണ്ട് താരത്തിന് സാധിച്ചു. വളരെ കുറച്ച് മിനിറ്റുകൾ കൊണ്ടാണ് അദ്ദേഹം രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുള്ളത്. ടീം നേടിയ വിജയത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ലൂയിസ് ഹെൻറിക്കെ പറയുന്നത് ഇങ്ങനെ:

“ഞങ്ങൾക്ക് ഈ വിജയം ആവശ്യമുണ്ടായിരുന്നു. കാരണം ഞങ്ങൾ അത്രയേറെ വർക്ക് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള എല്ലാവരും വളരെയധികം ഡെഡിക്കേറ്റഡ് ആണ്. വിജയം മാത്രമാണ് ഞങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം. വിജയിക്കാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങൾ ഇനിയും മുന്നോട്ടുപോകണം. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം വർക്ക് തന്നെയാണ്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ഇന്നത്തെ മത്സരം വളരെയധികം ബുദ്ധിമുട്ടാകുമായിരുന്നു. പക്ഷേ ആരാധകരുടെ പിന്തുണ കാര്യങ്ങളെ എളുപ്പമാക്കി തന്നു ”ലൂയിസ് ഹെൻറിക്കെ പറഞ്ഞു.

ബ്രസീൽ ടീമിൽ സ്ഥിരമായുള്ള മത്സരങ്ങൾ അദ്ദേഹം കളിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലെ മികച്ച പ്രകടനം കൊണ്ട് ഇനി ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി താരത്തിന് മാറാൻ സാധിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ബ്രസീലിയൻ ലീഗിൽ ബോട്ടോഫോഗോക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന താരമാണ് ഹെൻറിക്കെ.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി