"റയൽ മാഡ്രിഡ് കാണിച്ചത് തരംതാണ പ്രവൃത്തിയായി പോയി"; തുറന്നടിച്ച് ലാലിഗ പ്രസിഡന്റ്

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

റയൽ മാഡ്രിഡിന്റെ ഈ പ്രവർത്തിയിൽ ഒരുപാട് ആരാധകരും താരങ്ങളും വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഫുട്ബോളിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമെന്നും അതിനെ കാണേണ്ട രീതിയിൽ കാണണം എന്നുമാണ് റയൽ മാഡ്രിഡിനോട് മുൻ താരങ്ങൾ ആവശ്യപ്പെടുന്നത്. വിവാദങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലാലിഗ പ്രെസിഡന്റായ ഹവിയർ ടെബാസ്.

ഹവിയർ ടെബാസ് പറയുന്നത് ഇങ്ങനെ:

”റയൽ മാഡ്രിഡ് ബാലൺ ഡി ഓർ പുരസ്കാര ചടങ്ങിൽ പങ്കെടുക്കണമായിരുന്നു. ഫ്രാൻസ് ഫുട്ബോളിന്റെ സിസ്റ്റത്തെ ചോദ്യം ചെയ്യാൻ അവർക്ക് അധികാരമില്ല. റയൽ മാഡ്രിഡ് ഇരവാദം കളിക്കുകയാണ്. അത് ഭയങ്കര ഓവറാണ്. അനാവശ്യവുമാണ്. എന്താണ് അവർ ചെയ്യുന്നത് എനിക്ക് മനസ്സിലാകുന്നില്ല. ഇത് തരംതാണ പ്രവർത്തിയായിപ്പോയി. സ്പെയിനിലും ഇത്തരത്തിലുള്ള പ്രവർത്തികൾ അവരുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടുണ്ട് ” ഹവിയർ ടെബാസ് പറഞ്ഞു.

ചടങ്ങിൽ റയൽ താരങ്ങളായ കിലിയൻ എംബപ്പേ, പരിശീലകനായ കാർലോ അഞ്ചലോട്ടി എന്നിവർക്കും പുരസ്‌കാരങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വിനിക്ക് നൽകാത്ത ബാലൺ ഡി ഓർ കാരണം അവർ അതിൽ നിന്ന് പിന്മാറി ചടങ്ങ് ബഹ്‌സ്കരിച്ചു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ