"അവൻ നേടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങനെ ആയാൽ ഞാൻ ഹാപ്പി"; മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറയുന്നത് ഇങ്ങനെ

ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് ലഭിക്കുന്ന പുരസ്‌കരമയായ ബാലൺ ഡി ഓർ അവാർഡ് ആര് സ്വന്തമാക്കും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഒക്ടോബർ 28 ആം തിയതി പാരിസിൽ വെച്ചാണ് ആണ് പ്രഖ്യാപനം. പ്രധാനമായും മൂന്ന് കളിക്കാരുടെ പേരുകളാണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്. വിനീഷിയസ് ജൂനിയർ, റോഡ്രി, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരാണ് ആ താരങ്ങൾ. എന്തായാലും കടുത്ത പോരാട്ടം തന്നെ ആകും നടക്കുക എന്നത് ഉറപ്പാണ്. ആദ്യം മുന്നിട്ട് നിന്നിരുന്നത് വിനിഷ്യസും ജൂഡും ആയിരുന്നു. യൂറോ കപ്പ് നേടിയതോടെ ഇവരുടെ കൂടെ സ്പാനിഷ് താരം റോഡ്രിയും കൂടെ വരികയായിരുന്നു. റോഡ്രിയെ പറ്റി സിറ്റി പരിശീലകൻ പെപ് ഗാർഡിയോള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

പെപ് ഗാർഡിയോള പറഞ്ഞത് ഇങ്ങനെ:

” ബാലൺ ഡി ഓർ പുരസ്‌കാരം റോഡ്രിക്ക് കിട്ടിയാൽ ഞാൻ ആയിരിക്കും ഏറ്റവും സന്തോഷവാൻ. അദ്ദേഹത്തിന്റെ സ്ഥിരത മാരകമാണ്‌.ഇപ്പോഴും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബാലൺ ഡി ഓർ പുരസ്കാരത്തിൽ മുൻപന്തിയിൽ നിൽക്കുക, അതിൽ നോമിനേറ്റ് ചെയ്യപ്പെടുക, ബാലൺ ഡി ഓർ നേടുക ഇതെല്ലാം ഫന്റാസ്റ്റിക്ക് ആയിട്ടുള്ള കാര്യങ്ങളാണ്” ഇതാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പറഞ്ഞത്.

എന്തായാലും വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്‌ഹാം, റോഡ്രി എന്നിവർക്കിടയിൽ കടുത്ത പോരാട്ടമാണ് നടക്കാൻ പോകുന്നത്. കൂടാതെ ലൗറ്ററോ മാർട്ടിനെസ്സ്, ഡാനി കാർവഹൽ എന്നിവരും ഇപ്പോൾ ബാലൺ ഡി ഓർ പുരസ്‌കാര ഓട്ടത്തിൽ കൂടെ ഉണ്ട്. ഒരു ഘട്ടത്തിൽ വിനീഷ്യസ് ജൂനിയറിനായിരുന്നു പുരസ്‌കാരം കിട്ടാൻ പോകുന്നത് എന്ന് അറിയാൻ സാധിച്ചിരുന്നു. എന്നാൽ കോപ്പ അമേരിക്കയിൽ ബ്രസീൽ ക്വാട്ടർ ഫൈനലിൽ പുറത്തായത് താരത്തിന് തിരിച്ചടി ആയി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക