"ലാമിൻ യമാൽ ചെയ്യുന്ന ആ പ്രവൃത്തി അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല"; തുറന്ന് പറഞ്ഞ് ബാഴ്സലോണ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്ലബാണ് ബാഴ്‌സിലോണ. കുറെ നാൾ മുന്നേ എല്ലാവരും എഴുതി തള്ളിയ ക്ലബ് ആയിരുന്നു അവർ. എന്നാൽ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ചാമ്പ്യൻസ് ലീഗിലും ലാലിഗയിൽ ബാഴ്‌സയെ വെല്ലാൻ ഒരു ടീമിനും സാധിക്കില്ല. ടീമിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് 17 വയസ് മാത്രമുള്ള സ്പാനിഷ് താരം ലാമിന് യമാൽ.

ഈ സീസണിൽ ബാഴ്‌സയ്ക്ക് വേണ്ടി 6 ഗോളുകളും 8 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ബാഴ്സയുടെ സീനിയർ ടീമിൽ ഒരുപാട് ലാ മാസിയ താരങ്ങൾ കളിക്കുന്നുണ്ട്. അതിലൊരു താരമാണ് പൗ വിക്ടർ. അദ്ദേഹം യമാലിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

പൗ വിക്ടർ പറയുന്നത് ഇങ്ങനെ:

”ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലെ ഡിജെയാണ് ലാമിൻ യമാൽ. ഒരുപാട് ശബ്ദത്തോടുകൂടി ആയിരിക്കും പല ദിവസങ്ങളും അവസാനിക്കുക. രാവിലെത്തന്നെ അദ്ദേഹം പാട്ട് വെക്കും. രാവിലെ 9 മണിക്ക് തന്നെ ഈ പാട്ട് കേൾക്കുക എന്നത് നമുക്ക് അത്ര സുഖകരമായി തോന്നില്ല. പക്ഷേ അതൊരു നല്ല കാര്യമാണ് ” പൗ വിക്ടർ പറഞ്ഞു.

രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മിക്ക സമയവും പാട്ട് കേൾക്കുന്ന വ്യക്തിയാണ് യമാൽ. ടീമിലെ അന്തരീക്ഷം സന്തോഷകരമാകാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഏതായാലും താരത്തിന്റെ മികവ് ബാഴ്സക്ക് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ഇനി അടുത്ത ലീഗ് മത്സരത്തിൽ ബാഴ്സലോണ റയൽ സോസിഡാഡിനെതിരെയാണ് കളിക്കുക.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു