"ഞാൻ തന്നെ ആണ് മെസിയെക്കാൾ കേമൻ"; തുറന്ന് പറഞ്ഞ് ബയേൺ മ്യൂണിക്ക് താരം

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഗോട്ട് എന്ന് വിളിക്കപ്പെടുന്ന താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. അടുപ്പിച്ച് രണ്ട് കോപ്പ അമേരിക്കൻ ടൂർണമെന്റ് കപ്പുകൾ താരത്തിന് നേടാനായി. എന്നാൽ ഈ സീസണിലെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ താരത്തിന് മുൻ വർഷങ്ങളിലെ പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ടീമിന് വേണ്ടി താരം ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നേടിയത്. ഇപ്പോൾ റയൽ മാഡ്രിഡ് താരമായ അൽഫോൻസോ ഡേവിസ് ആണോ ലയണൽ മെസി ആണോ വേഗതയേറിയ താരം എന്ന ചോദ്യത്തിൽ താരം പറഞ്ഞ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

അൽഫോൻസോ ഡേവിസ് പറഞ്ഞത് ഇങ്ങനെ:

” ഏറ്റവും വേഗതയേറിയ താരം ആരാണെന്ന് ചോദിച്ചാൽ ഞാൻ എന്നെ തന്നെ തിരഞ്ഞെടുക്കും. അദ്ദേഹത്തേക്കാൾ കേമൻ ഞാൻ തന്നെ ആണ് അതിൽ. പക്ഷെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്ന് ചോദിച്ചാൽ എനിക്ക് എന്നോട് തന്നെ കള്ളം പറയാൻ സാധിക്കില്ലലോ, അത് കൊണ്ട് ഞാൻ ലയണൽ മെസിയുടെ പേര് പറയും” അൽഫോൻസോ ഡേവിസ് പറഞ്ഞു.

ലയണൽ മെസി തന്റെ ഫുട്ബോൾ യാത്രയിൽ 778 മത്സരങ്ങളാണ് കളിച്ചിരിക്കുന്നത്. അതിൽ നിന്നുമായി താരം 672 ഗോളുകളും 303 അസിസ്റ്റുകളും നേടി റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്യ്തു. കോപ്പ അമേരിക്കൻ ഫൈനലിൽ താരത്തിന് ആദ്യ പകുതിയിൽ കാലിനു പരിക്ക് ഏറ്റിരുന്നു. രണ്ടാം പകുതിയിൽ വേദന സഹിക്കാനാവാതെ കളം വിടുകയായിരുന്നു. തുടർന്ന് മെസി വിങ്ങിപൊട്ടുന്നത് ലോകം മുഴുവൻ കണ്ടു. അവസാനം മെസിക് വേണ്ടി അർജന്റീനൻ താരങ്ങൾ കോപ്പ അമേരിക്കൻ നേടി അദ്ദേഹത്തെ സന്തോഷവാനാക്കി. കാലിനേറ്റത് ഗുരുതരമായ പരിക്കായിരുന്നു. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നാണ് ഡോക്ടർ പറഞ്ഞത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്