"ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു"; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പ്രധാന വില്ലനാണ് പരിക്ക്. ഒരു വർഷത്തോളം അദ്ദേഹം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് മുൻപാണ്‌ വീണ്ടും അൽ ഹിലാലിന്‌ വേണ്ടി കളിക്കളത്തിലേക്ക് വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റ കാരണം കൊണ്ട് താരം ജനുവരി വരെ വിശ്രമത്തിലാണ്. നെയ്മറിനെ ജനുവരിയോടെ തന്നെ അൽ ഹിലാൽ ഒഴിവാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകൾ സജീവമാണ്.

ഇതിനിടെ 2034 വേൾഡ് കപ്പുമായി ബന്ധപ്പെട്ടുകൊണ്ട് സൗദി അറേബ്യ ഒരു എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. നെയ്മർ ജൂനിയർ അതിൽ പങ്കെടുത്തിട്ടുണ്ട്. താൻ സൗദി അറേബ്യയേ കുറിച്ചും ടീമിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

നെയ്മർ ജൂനിയർ പറയുന്നത് ഇങ്ങനെ:

“ഇവിടെ കളിക്കാനും ജീവിക്കാനും കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എനിക്ക് ഇവിടെ ലഭിച്ച സ്വീകരണം മനോഹരമാണ്. അതുകൊണ്ടുതന്നെ ഈ രാജ്യത്ത് ഞാൻ വളരെയധികം സന്തോഷവാനാണ്. ഇനിയും അത് മെച്ചപ്പെടുകയാണ് ചെയ്യുക. മറ്റു സൂപ്പർ താരങ്ങളും ഇങ്ങോട്ട് വരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്”

നെയ്മർ ജൂനിയർ തുടർന്നു:

“ഇവിടേക്ക് വരാനുള്ള അവസരം മറ്റു പല താരങ്ങൾക്കും ലഭിച്ചേക്കും. ഇവിടത്തെ എക്സ്പീരിയൻസ് എല്ലാവരും അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രോജക്ട് ആണ് സൗദി അറേബ്യയുടെ വേൾഡ് കപ്പ് പ്രോജക്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വേൾഡ് കപ്പ് ആയി മാറാനുള്ള കപ്പാസിറ്റി ഈ പ്രോജക്ട്നുണ്ട് ” നെയ്മർ ജൂനിയർ പറഞ്ഞു.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ