"ഞാൻ ഒരു അന്ധവിശ്വാസിയാണ്"; അർജന്റീനൻ ഇതിഹാസം പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ നിലവിൽ അത് അർജന്റീനയുടെ എമി മാർട്ടിനെസ്സ് ആണ്. കോപ്പ അമേരിക്കൻ ടൂർണമെന്റുകളിലും, ഫൈനലിസിമയിലും, ഫിഫ ലോകകപ്പിലും മിന്നും പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഈ ടൂർണമെന്റുകളിൽ എല്ലാം തന്നെ മികച്ച ഗോൾ കീപ്പേറിനുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയതും എമി മാർട്ടിനെസ്സ് ആണ്. ഫിഫയുടെ മികച്ച ഗോൾ കീപ്പേറിനുള്ള പുരസ്കാരവും അദ്ദേഹമാണ് സ്വന്തമാക്കിയത്.

ക്ലബ് ലെവലിൽ തന്റെ ജേഴ്‌സി നമ്പർ ഒന്നാണ് താരത്തിന് കിട്ടിയത്. അർജന്റീനയിൽ വെച്ച് നേടിയ നേട്ടങ്ങൾ എല്ലാം തന്നെ 23 ആം നമ്പർ ജേഴ്‌സി അണിഞ്ഞു കൊണ്ടായിരുന്നു. അത് കൊണ്ട് തന്നെ ക്ലബ് ലെവലിൽ ഒന്നാം നമ്പർ മാറ്റി അദ്ദേഹം 23 ആം നമ്പർ തിരഞ്ഞെടുത്തു, കാരണം താരത്തിന്റെ മകൻ ജനിച്ച തിയതി ആണ് 23. തന്റെ നേട്ടങ്ങളുടെ എല്ലാം പിന്നിൽ ഈ നമ്പർ വഹിച്ച പങ്ക് വലുതാണ് എന്നാണ് താരം പറയുന്നത്. ഇതിനെ കുറിച്ച് എമി സംസാരിച്ചു.

എമി പറയുന്നത് ഇങ്ങനെ:

” അർജന്റീന ദേശീയ ടീമിനോടൊപ്പം ഞാൻ എല്ലാം നേടി. 23ആം നമ്പർ ധരിച്ചു കൊണ്ടായിരുന്നു ഞാൻ എല്ലാം സ്വന്തമാക്കിയിരുന്നത്. എന്റെ മകൻ ജനിച്ച തീയതിയാണ് അത്. ആസ്റ്റൻ വില്ലയിലും എനിക്ക് കിരീടങ്ങൾ നേടണം. അതുകൊണ്ടാണ് 23ആം നമ്പറിലേക്ക് ഞാൻ മാറിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഞാൻ ഒരു അന്ധവിശ്വാസിയാണ് “ എമി മാർട്ടിനെസ്സ് പറഞ്ഞു.

ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ അർജന്റീന കപ്പ് ഉയർത്താൻ സാധിച്ചതിൽ പ്രധാന പങ്ക് വഹിച്ച താരം ആണ് എമി മാർട്ടിനെസ്സ്. ഡിഫറണ്ടറുമാരെ മറികടന്ന്‌ വന്ന ഷോട്ടുകൾ എല്ലാം തന്നെ എമിയുടെ മികവ് കൊണ്ട് അതിനെ തടഞ്ഞിട്ട് മെസിക്ക് വേണ്ടി കപ്പ് നേടി കൊടുക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനും എമിക്ക് സാധിച്ചു. വരുന്ന സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ എമിലാനോ മാർട്ടിനെസ്സ് തന്റെ മികച്ച പ്രകടനം ഇത്തവണ ആസ്റ്റൻ വില്ലയ്ക്ക് വേണ്ടി നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക